Webdunia - Bharat's app for daily news and videos

Install App

2,340 കിലോ വജ്രങ്ങളും രത്നങ്ങളും, നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും നിധിശേഖരം ഇന്ത്യയിലെത്തിച്ചു

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (09:49 IST)
ഡല്‍ഹി: ബാങ്കുകളിൽനിന്നും കോടികൾ തട്ടിപ്പുനടത്തിയ കേസില്‍ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ആഭരണ ശേഖരം ഇന്ത്യയില്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്‌നങ്ങളും അടക്കം 2,340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബൈയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1,350 കോടി രൂപ വില വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്ക്.
 
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ആഭരണങ്ങൾ പിടിച്ചെടുത്തത്. വജ്രങ്ങൾ, രത്നങ്ങൾ, മുത്തുകൾ, എന്നിവ അടങ്ങിയ വലിയ ആഭരണ ശേഖരം ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലായിരുന്നു സൂക്ഷിച്ചിരുന്നത്, തിരികെയെത്തിച്ച ആഭരണങ്ങളിൽ വലിയ പങ്കും മെഹുൽ ചോക്സിയുടേതാണ് എന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും 137 കോടിയുടെ സ്വത്തുക്കൾ നേരത്തെയും ഹോങ്കോങ്ങിൽനിന്നും ഇഡി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments