തോമസ് ചാണ്ടിയുടെ വിധി ഇന്നു തീരുമാനിക്കും; കോടതി വിധി ചാണ്ടിയെ തുണയ്ക്കുമോ?

തോമസ് ചാണ്ടിയുടെ വിധി ഇന്ന്

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (08:03 IST)
കായല്‍കയ്യേറ്റ വിഷയത്തില്‍ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ചാണ്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകവേ സംസ്ഥാന നിര്‍വാഹകസമിതി യോഗം ചൊവ്വാഴ്ച ചേരും. അതോടൊപ്പം, കൈയേറ്റവിഷയത്തില്‍ മന്ത്രിക്കെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും കോടതി ഇന്നു പരിഗണിക്കും.
 
സംസ്ഥാന നിര്‍വാഹകസമിതി യോഗം ചേര്‍നുമെങ്കിലും മന്ത്രിയുടെ ഭാവി സംബന്ധിച്ച ചർച്ച കേന്ദ്രനേതാക്കൾ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലേക്കു നീട്ടിവയ്ക്കാനാണ് സാധ്യത. 
 
തന്റെ നേതൃത്വത്തിലുള്ള വാട്ടർവേൾഡ് കമ്പനിയുടെ കയ്യേറ്റങ്ങൾ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടർ ടി വി അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹർജിയാണു ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. മന്ത്രിയുടെ കയ്യേറ്റങ്ങൾക്കെതിരായുള്ള പൊതുതാൽപര്യ ഹർജികളും ഒപ്പം പരിഗണിക്കും.  
 
കേസിൽ അനുകൂലമായി എന്തെങ്കിലും വന്നാൽ പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷ ചാണ്ടിക്കും എൻസിപിക്കുമുണ്ട്. പ്രതികൂലമായി വന്നാല്‍ രാജിക്കാര്യം നീട്ടിവെയ്ക്കാനാണ് സാധ്യത. എന്നാല്‍ നേരത്തേ പോലെ കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാല്‍ ചാണ്ടിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

'ചോദിച്ചുവാങ്ങിയ പണി'; തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

'സുഗതന് സത്യപ്രതിജ്ഞ ജയിലിൽ'; അനുമതി നൽകാൻ ആഭ്യന്തര വകുപ്പ്

എന്നെ ആരെങ്കിലും ആക്രമിച്ചാല്‍ അതിനുത്തരവാദി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കും: ജി സുധാകരന്‍

ഇറാന്റെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം; ഇറാനെ വീണ്ടും ആക്രമിച്ച് അമേരിക്ക

ഖമേനിയുടെ മരണശേഷം ഇറാന്‍ ആഗോള 'ഹിറ്റ് ലിസ്റ്റ്' പുറത്തിറക്കി; ലിസ്റ്റില്‍ ജോര്‍ജിയ മെലോണിയും!

അടുത്ത ലേഖനം
Show comments