Webdunia - Bharat's app for daily news and videos

Install App

ചേർന്നുപോകാൻ കഴിയില്ല എന്ന് തോന്നുന്നവർക്ക് പുതിയ പാർട്ടി ഉണ്ടാക്കാം, അല്ലെങ്കിൽ മറ്റു പാർട്ടികളിലേയ്ക്ക് പോകാം: അധീർ രഞ്ജൻ ചൗധരി

Webdunia
വ്യാഴം, 19 നവം‌ബര്‍ 2020 (08:20 IST)
കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ നിരന്തരം വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിയ്ക്കുന്ന കപിൽ സിബൽ ഉൾപ്പടെയുള്ള നേതാക്കൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി കോൺഗ്രസ്സ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസ്സ് ചേർന്ന ഇടമല്ല എന്ന തോന്നലുള്ളവർക്ക് പുതിയ പാർട്ടി ഉണ്ടാക്കുകയോ, മറ്റു പാർട്ടികളിൽ ചേരുകയോ ചെയ്യാമെന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.
 
'കോൺഗ്രസ്സ് തങ്ങൾക്ക് ചേർന്ന പാർട്ടിയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ. അവർക്ക് പുതിയ പാർട്ടി രൂപീകരിയ്ക്കാം, അതല്ലങ്കിൽ പുരോഗമനപരമെന്നും തങ്ങൾക്ക് ചേർന്നതെന്നും തോന്നുന്ന പാർട്ടികളിലേയ്ക്ക് അവർക്ക് ചേരാം. ഇപ്പോൾ വിമർശനമുന്നയിയ്ക്കുന്ന കാപിൽ സിബൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലോ മറ്റു സംസ്ഥാനങ്ങളിലെ ഉപ തെരഞ്ഞെടുപ്പിലോ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. എന്നിട്ട് വെറുതെ വിമർശനം ഉന്നയിയ്ക്കുകയാണെന്നും' അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഉത്തരേന്ത്യയിൽ കോൺഗ്രസ്സിന് പ്രസക്തി നഷ്ടമായി എന്നതടക്കം ഗുരുതരമായ വിമർശനമാണ് ബിഹാർ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കപിൽ സിബൽ നേതൃത്വത്തിനെതിരെ ഉന്നയിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments