Webdunia - Bharat's app for daily news and videos

Install App

ഫ്ലൈറ്റ് ക്യാൻസലായാലൊ വൈകിയാലൊ 20,000 രൂപ പിഴ; പാസഞ്ചേഴ്സ് ചാർട്ടർ നടപ്പിലാക്കാനൊരുങ്ങി വ്യോമയാന വകുപ്പ്

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (17:02 IST)
വിമാനം ക്യാൻസലാവുകയൊ വൈകുകയോ ചെയ്താൽ വിമാനക്കമ്പനികൽ ഇനി ഉത്തരം പറഞ്ഞാൽ മാത്രം പോര പണവും നൽകണം. വിമാനങ്ങൾ ക്യാൻസലാവുകയോ വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റുകൾ നഷ്ടമാവുകയോ ചെയ്താൽ 20000 രൂപ യാത്രക്കായി ബുക്ക് ചെയ്തവർക്ക് നൽകണം.യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പാസഞ്ചർ ചാർട്ടർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം.
 
നിയമനിർമ്മാണത്തിന്റെ ഭാഗമായുള്ള കരട് രേഖയിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിൽ ബോഡിങ് നിശേധിച്ചാൽ 5000 രൂപ നൽകണം എന്നും കരടിൽ വ്യവസ്ഥയുണ്ട്. അടുത്ത കാലത്തായി വിമാനത്തിൽ ബോഡിങ് നിശേധിക്കുന്നത് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ വ്യവസ്ഥ കൂടി കരടിൽ ഉൾപ്പെടുത്തിയത്.
 
നിയമം വിമാനക്കമ്പനികളുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം ഉടൻ നിലവിൽ വരും എന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന വിവരം. വിമാനയാത്രക്കാർക്ക് അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള നിയമം രാജ്യത്ത് നിലവിലില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments