Webdunia - Bharat's app for daily news and videos

Install App

വിഘടനവാദികളുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്രം, 1500 ബോഡോ തീവ്രവാദികൾ കിഴടങ്ങും

Webdunia
തിങ്കള്‍, 27 ജനുവരി 2020 (16:02 IST)
ഡൽഹി: നിരോധിത സംഘടനയായ നാഷ്ണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാലും സംഘടന നേതാക്കളുമാണ് കരാറിൽ ഒപ്പുവച്ചത്.  
 
ഇതോടെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് അറുതിവരും എന്നാണ് സർക്കാറിന്റെ പ്രതീക്ഷ. വർഷങ്ങളായി രാജ്യത്തിനകത്ത് ആഭ്യന്തര കലാപങ്ങൾ സൃഷ്ടിച്ചിരുന സംഘടനയാണ് നാഷ്ണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്. ആൾ ബോഡോ സ്റ്റൂഡന്റ്സ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. 
 
'കേന്ദ്രവും അസം സർക്കാരും, ബോഡോ പ്രതിനിധികളുമായി ഒരു സുപ്രാധാന കരാറിൽ ഒപ്പിട്ടിരിയ്ക്കുന്നു. അസമിനും ബോഡോ ജനതകയ്ക്കും നല്ല നാളുകൾ സമ്മാനിയ്ക്കുതും, ബോഡോ സംസ്ക്കാരത്തെയും ഭാഷയെയും സംരക്ഷിയ്ക്കുകയും, അവരുടെ സാമ്പത്തിക രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിയ്ക്കുയും ചെയ്യുന്ന കരാറാണ് ഇത് എന്നായിരുന്നു കരാറിനെ കുറിച്ച് അമിത് ഷായുടെ വാക്കുകൾ.  
 
കരാറിന്റെ അടിസ്ഥാനത്തിൽ 1500ഓളം ബോഡോ പോരാളികൾ ജനുവരി മുപ്പതിന് ആയുധം വച്ച് കീഴടങ്ങും. സമാധാന കരാറിൽ ഒപ്പുവച്ചതിന്റെ ഭാഗമായി ഫെബ്രുവരിയിൽ സംസ്ഥാനത്ത് ആഘോഷപരിപാടികൾ സംഘടിപ്പിയ്ക്കും എന്ന് ആസം മുഖ്യമന്ത്രി വ്യക്തമാക്കി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments