Webdunia - Bharat's app for daily news and videos

Install App

ഇതിനേക്കാൽ ഭേദം ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ്, ഡൽഹിയിലെ വായുമലിനീകരണത്തിൽ പൊട്ടിത്തെറിച്ച് കോടതി

അഭിറാം മനോഹർ
തിങ്കള്‍, 25 നവം‌ബര്‍ 2019 (18:37 IST)
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വായുമലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങൾ കത്തിക്കുന്ന പഞ്ചാബ് ഹരിയാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും വിളകൾ കത്തിക്കുന്ന വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് രണ്ട് സംസ്ഥാനങ്ങളിലേയും സർക്കാറുകളെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
 
 15 ബാഗുകളിൽ സ്ഫോടനവസ്തുക്കൾ നിറച്ച് ജനങ്ങളെ ഒറ്റയടിക്ക്  കൊന്നുകളയുവെന്നും ആളുകൾ എന്തിന് ഇത്രയും സഹിക്കണമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട്  ചോദിച്ചു. 
 
ഡൽഹി തലസ്ഥാന മേഖലയിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാത്ത കേന്ദ്രഗവണ്മെന്റ് സമീപനത്തെയും കോടതി വിമർശിച്ചു. എന്തിനാണ് ഗ്യാസ് ചേംബറുകളിൽ ജീവിക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. മലിനീകരണം മൂലം ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി ദശലക്ഷകണക്കിന് മനുഷ്യരുടെ ആയുർദൈർഘ്യം കുറഞ്ഞുവെന്നും ജനങ്ങളെ ഇങ്ങനെ മരിക്കാൻ അനുവദിക്കാമോ എന്നും കോടതി ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments