Webdunia - Bharat's app for daily news and videos

Install App

ജയ്പൂർ സ്ഫോടനപരമ്പര: നാല് പ്രതികൾക്ക് വധശിക്ഷ

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2019 (17:23 IST)
2008ൽ ജയ്പൂരിൽ 80 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പേരെ രാജസ്ഥാൻ കോടതി വധശിക്ഷക്ക് വിധിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്ച തന്നെ വിധിച്ചിരുന്നു. ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

പത്തുവർഷം മുൻപ് സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെടുകയും 170ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഹമ്മദ് സെയ്‌ഫ്,സർവർ ആസ്മി,സൽമാൻ,സൈഫർ റഹ്മാൻ എന്നിവരാണ് വധശിക്ഷ ലഭിച്ച നാല് പ്രതികൾ. അഞ്ചാമത്തെ പ്രതി ഷഹബാസ് ഹുസൈനെ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു
 
ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്‌കലാണ് അക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. പ്രതികളിൽ മൂന്ന് പേർ തീഹാർ ജയിലിലാണുള്ളത്. മറ്റു രണ്ടു പേർ ബാട്‌ലാ ഹൗസിൽ നടന്ന ഡൽഹി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
 
2008 മേയ് 13നാണ് ജയ്പൂരിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമായി ഒൻപത് ഇടങ്ങളിൽ ബോംബ് സ്ഫോടനം അരങ്ങേറിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments