Webdunia - Bharat's app for daily news and videos

Install App

പിടികൂടിയ 60 വിദേശികളില്‍ 17പേര്‍ ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ടു; തിരച്ചില്‍ ആരംഭിച്ച് പൊലീസ്

Webdunia
ശനി, 13 ജൂലൈ 2019 (18:47 IST)
ഉത്തര്‍‌പ്രദേശ് പൊലീസ് പിടികൂടിയ 60 വിദേശികളില്‍ 17 പേര്‍ രക്ഷപ്പെട്ടു. സര്‍ജാപൂരിലെ പൊലീസ് കെട്ടിടത്തിന്റെ ജനല്‍ തകര്‍ത്താണ് രക്ഷപ്പെടല്‍. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

അനധികൃത രേഖകളുമായി രാജ്യത്ത് തങ്ങിയവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വ്യാഴാഴ്‌ച രാത്രിയില്‍ ഇവര്‍ കെട്ടിടത്തിലെ കുളിമുറിയുടെ ജനല്‍ തകര്‍ത്ത് പുറത്ത് എത്തി. ഇവര്‍ക്കൊപ്പം സ്‌ത്രീകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള  60 വിദേശികളെയാണ് കഴിഞ്ഞ ദിവസം കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടും വിസയുമായി പിടികൂടിയത്. ഇതില്‍ ഇരുപത്തിയെട്ട് പേര്‍ സ്ത്രീകളാണ്. യഥാര്‍ഥ യാത്രാരേഖകള്‍ ഹാജരാക്കിയ 12 പേരെ പൊലീസ് വിട്ടയച്ചു.

നൈജീരിയ, കെനിയ, ടാന്‍സാനിയ, സാംബിയ, ഐവറി കോസ്റ്റ്, അംഗോള തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 222 ബിയര്‍ കുപ്പികള്‍, മൂന്നര കിലോ ഗ്രാം കഞ്ചാവ്, ആറ് ലാപ്ടോപ്പുകള്‍, 114 സിംകാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments