Webdunia - Bharat's app for daily news and videos

Install App

ഭർത്താവിനൊപ്പം മലകയറി, ശബരീപീഠത്തിൽ എത്തിയപ്പോൾ ക്യാമറകൾ കണ്ട് പൊലീസ് പിൻ‌വാങ്ങിയെന്ന് ശ്രീലങ്കൻ യുവാവ്

ശ്രീലങ്കൻ യുവതി മല കയറിയെന്ന് അഭ്യൂഹം, ക്യാമറകൾ കണ്ട് പൊലീസ്

Webdunia
വെള്ളി, 4 ജനുവരി 2019 (08:00 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാത്രിയിൽ ശ്രീലങ്കൻ യുവതി മലകയറിയെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. രാത്രി ഒൻപതരയോടെ ശ്രീലങ്കൻ യുവതി ശശികല (47) മലകയറുന്നു എന്നായിരുന്നു അഭ്യൂഹം. എന്നാൽ, ഇവർ ദർശനം നടത്തിയിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശരവണമാരൻ പറഞ്ഞു. 
 
ദർശനത്തിനായി തന്നെ ഭാര്യയേയും കൂട്ടിയെത്തിയതെന്ന് ശരവണമാരൻ സമ്മതിച്ചു. ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്നു മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശരവണമാരൻ പറയുന്നു. 
 
ഇതെത്തുടർന്ന് ഭാര്യയെ കാണാതായതായി പരാതിപ്പെട്ട് രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്‍ഡ് പോസ്റ്റിൽ എത്തുകയായിരുന്നു. ഇയാളെ പിന്നീട് ഒരുമണിയോടെ പമ്പയിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് സന്നിധാനത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments