Webdunia - Bharat's app for daily news and videos

Install App

ചുവരെഴുത്ത് എന്ന കൊടും കുറ്റകൃത്യത്തിന് പലതവണ പൊലീസ് പിടിക്കേണ്ടതായിരുന്നു ആ സംവിധായകനെ!

88 വയസ്സുള്ള അദ്ദേഹത്തിനുള്ള അറിവ് പോലും ആ ടീച്ചർക്ക് ഇല്ലാതെ പോയല്ലോ! സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു!

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:55 IST)
ഏറണാകുളം മഹാരാജാസ് കോളജില്‍ പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ പ്രിന്‍സിപ്പലില്‍ കെ എല്‍ ബീനയെ വിമര്‍ശിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തന്നെ പഠിപ്പിച്ച സ്കൂളുകളിലേയും കോളേജുകളിലേയും പ്രിൻസിപ്പൽമാർ വിചാരിച്ചിരുന്നേൽ ഈ ചുവരെഴുത്ത് എന്ന കൊടും ക്രൂരതയ്ക്ക് പല തവണ തന്നെ പൊലീസ് പിടിച്ചേനെ എന്ന് സംവിധായകൻ പറയുന്നു.
 
കോളേജ് ചുവരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ചുവരെഴുത്ത് നടത്തിയതിന്റെ പേരിലാണ് കേസ് കൊടുത്തതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഭവത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സര്‍ഗാത്മക വഴികള്‍ സ്വീകരിച്ച മഹാരാജാസ് കോളേജില്‍ ആറു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും പരാതി നൽകിയതും ന്യായമായ കാര്യമല്ലെന്ന് വിദ്യാർത്ഥികളടക്കം പലരും പറയുന്നു.
 
ബി ഉണ്ണികൃഷ്ണന്റെ വാക്കുകളിലൂടെ:
 
മഹാരാജാസ്‌ കോളേജിലെ 'ചുവരെഴുത്ത്‌' സംഭവത്തെക്കുറിച്ച്‌ രണ്ട്‌ ദിവസമായി വായിക്കുന്നു. പഠിച്ച സ്കൂളുകളിലേയും കോളേജുകളിലേയും എല്ലാ ഹെഡ്മാസ്റ്റർമ്മാരേയും പ്രിൻസിപ്പൽമാരേയും മനസ്സിൽ വണങ്ങുന്നു. അവരൊന്നു വിചാരിച്ചിരുന്നേൽ എന്നെയൊക്കെ എത്രവട്ടം പോലിസുകൊണ്ടുപോയേനേ, ചുവരെഴുത്ത്‌ എന്ന കൊടും കുറ്റകൃത്യത്തിന്‌. ഇപ്പോൾ 88 വയസുള്ള എന്റെ അച്ഛൻ ഒരു റിട്ടയേർഡ്‌ കോളേജ്‌ പ്രിൻസിപ്പലാണ്‌. മഹാരാജാസിലെ വാർത്ത കണ്ടിട്ട്‌ ഇന്നലെ അച്ഛൻ എന്നോട്‌ പറഞ്ഞു, " ആ പ്രിൻസിപ്പലിന്‌ കാര്യമായി എന്തോ കുഴപ്പമുണ്ട്‌." 
 
ബഹുമാന്യയായ പ്രിൻസിപ്പൽ ബീന ടീച്ചർ, ടീച്ചർ ഇരിക്കുന്ന കസേരയിൽ മുമ്പൊരാളിരുന്നിട്ടുണ്ട്‌. ചെരുപ്പിടാതെ, മണ്ണിൽച്ചവിട്ടി, സദാ കുട്ടികൾക്കിടയിൽ നടന്ന ഭരതൻ മാഷ്‌. ഒരുപക്ഷേ, ഏറ്റവും ജനാധിപത്യപരമായി വിദ്യാർത്ഥികളോടിടപെട്ട കോളേജ്‌ പ്രിൻസിപ്പൽ അദ്ദേഹമായിരിക്കും. ദയവായി, ആ വലിയ മനുഷ്യന്റെ സ്മരണയെ അപമാനിക്കരുത്‌. സ്വന്തം വിദ്യാർത്ഥികളെ തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റവാളികളായി കാണുന്ന ഒരാൾക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ല, പ്രിൻസിപ്പലുദ്യോഗം. ഒരിക്കൽ ഒരു വാദം ക്ലാസിൽ അവതരിപ്പിച്ച നരേന്ദ്രപ്രസാദ്‌ സാറിനോട്‌, വിദ്യാർത്ഥിയായ ഞാൻ പറഞ്ഞു, " Sir, I beg to disagree with you." തീഷ്ണമായി എന്നെ നോക്കിയിട്ട്‌, സാറ്‌ ചോദിച്ചു, " Why do you have to beg when it is your right to disagree with the teacher?" അതാണ്‌ അദ്ധ്യാപകൻ; അതാവണം അദ്ധ്യാപകൻ.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments