Webdunia - Bharat's app for daily news and videos

Install App

World Population Day 2024: ഇന്ന് ലോക ജനസംഖ്യാ ദിനം, ഇന്ത്യ 140കോടിക്കടുത്ത്!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ജൂലൈ 2024 (16:15 IST)
ഇന്ന് ലോക ജനസംഖ്യാ ദിനമാണ്. വര്‍ഷം കൂടുന്തോറും ലോക ജനസംഖ്യയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്. ജനസംഖ്യ അമിതമായി വര്‍ധിക്കുന്നത് സങ്കല്‍പിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. 2023ലെ വിവരം അനുസരിച്ച് ഇന്ത്യയില്‍ 1.4ബില്യണോളം ആളുകള്‍ ഉണ്ടെന്നാണ്. ഏകദേശം 140 കോടി. 2030തോടു കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാകും. ജനസംഖ്യാ സാന്ദ്രത കൂടിയ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. എല്ലാവര്‍ഷവും ജൂലൈ 11 ന് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത് ലിംഗ സമത്വം, കുടുംബാസൂത്രണം, ദാരിദ്ര്യം, ശൈശവവിവാഹം, മനുഷ്യാവകാശം എന്നിവയെല്ലാം ചര്‍ച്ച ചെയ്യാനാണ്. 
 
1989ലാണ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ലോക ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങിയത്. ലോക ജനസംഖ്യ 500കോടി കടന്നപ്പോഴായിരുന്നു ഇത്. പട്ടിണി കുറയണമെങ്കിലും ജനസംഖ്യയുടെ കുതിച്ചുചാട്ടത്തെ നിയന്ത്രിച്ചേ മതിയാകുവെന്ന് വിദഗ്ധര്‍ പറയുന്നു. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments