Webdunia - Bharat's app for daily news and videos

Install App

പോപ്പുലർ ഫ്രണ്ടിനെ എന്തുകൊണ്ട് നിരോധിച്ചു? നിരോധന ഉത്തരവിലെ കാരണങ്ങൾ ഇവയാണ്

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (13:03 IST)
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആഭ്യന്തരമന്ത്രാലായം തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്ത്. ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച നിരോധന ഉത്തരവിലാണ് നിരോധനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
 
പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട്. എമ്പവർ ഇന്ത്യ ഫൗണ്ടേഷൻ റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്.
 
രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിനുള്ളത്. രാജ്യത്തിൻ്റെ പരമാധികാരത്തെയും സുരക്ഷയെയും സാമുദായിക സൗഹാർദ്ദത്തെയും ബാധിക്കുന്നപ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടു.
 
പിഎഫ്ഐ സ്ഥാപക അംഗങ്ങളിൽ പലരും സിമി നേതാക്കളാണ്. പിഎഫ്ഐക്ക് ജമാത്ത് - ഉൽ - മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്.  ഇവ രണ്ടും നിരോധിത സംഘടനകളാണ്. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയവയുമായും അന്താരാഷ്ട്ര ബന്ധങ്ങൾ.
 
രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താൻ ശ്രമം. കൂടാതെ രാജ്യവ്യാപകമായി അക്രമങ്ങളും കൊലപാതകളും. ഭീകരപ്രവർത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു. എന്നിവയാണ് സംഘടന നിരോധിക്കാനുള്ള കാരണങ്ങളായി അഭ്യന്തര മന്ത്രാലയം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments