Webdunia - Bharat's app for daily news and videos

Install App

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 17 ജനുവരി 2021 (17:36 IST)
തൃശൂര്‍: സുപ്രീം കോടതി ജഡ്ജിയെന്നു വിശ്വസിപ്പിച്ച് ക്രെയിന്‍ ഉടമയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. കണ്ണൂര്‍ ചിറയ്ക്കല്‍ പുതിയതെരു കവിതാലയം വീട്ടി ജിജീഷ് എന്ന 37 കാരനാണ് പോലീസിന്റെ വലയിലായത്.
 
പാലിയേക്കരയിലെ ക്രെയിന്‍ ഉടമയുടെ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ റോപ്പ് പൊട്ടുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ക്രെയിന്‍ ഉടമയെ കോടതി ശിക്ഷിക്കുമെന്ന് കബളിപ്പിച്ചാണ് സുപ്രീം കോടതി ജഡ്ജി എന്ന് സ്വയം പരിചയപ്പെടുത്തി ജിജീഷ് ക്രെയിന്‍ ഉടമയെ സമീപിച്ചത്.
 
തനിക്കു പരിചയമുള്ള മറ്റൊരു സുപ്രീം കോടതി ജഡ്ജി വഴി കേസ് റദ്ദാക്കിക്കാമെന്ന് പറഞ്ഞു ക്രെയിന്‍ ഉടമയില്‍ നിന്ന് പല തവണകളായി പന്ത്രണ്ടര ലക്ഷം രൂപ കൈവശപ്പെടുത്തി. എന്നാല്‍ ദിവങ്ങള്‍ കഴിഞ്ഞിട്ടും കേസ് ഒന്നുമായില്ല. തുടര്‍ന്ന് ക്രെയിന്‍ ഉടമ ജിഗീഷിനെ സമീപിക്കുമ്പോഴെല്ലാം ജിജീഷ് ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ ഒരു ചെക്ക് നല്‍കി ജിഗീഷ് തടിതപ്പി
 
പക്ഷെ ചെക്ക് മടങ്ങിയതോടെ ക്രെയിന്‍ ഉടമ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്നമനടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ജിജീഷിനെ അറസ്‌റ് ചെയ്യുകയും ചെയ്തു. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായിരുന്ന ജിഗീഷ് ആഡംബര ജീവിതമായിരുന്നു നയിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments