Webdunia - Bharat's app for daily news and videos

Install App

20 വർഷമായി ഒളിച്ചുനടന്ന ഉമ്പായി പിടിയിലായി

എ കെ ജെ അയ്യര്‍
ശനി, 12 മാര്‍ച്ച് 2022 (14:07 IST)
കാസർകോട്: അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വാഹന മോഷണം നടത്തി പോലീസിൽ നിന്ന് മുങ്ങി നടന്ന മോഷ്ടാവിനെ 20 വർഷങ്ങൾക്ക് ശേഷം പിടികൂടി. മടിക്കേരി സോമാർപ്പെട്ട ഹൊസപ്പെട്ട സ്വദേശി ഉമ്പായി എന്ന വിളിപ്പേരുള്ള ഇബ്രാഹിം (46) കാസർകോട് പോലീസിന്റെ പിടിയിലാണ് അകപ്പെട്ടത്. ഇയാളെ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നതാണ്.

കുപ്രസിദ്ധ വാഹന മോഷ്ടാവായ ശ്രീധര ഷെട്ടിയുടെ കൂട്ടാളിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. വയനാട് തിരുനെല്ലിയിൽ ഹുസ്സൈൻ എന്ന പേരിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യവെയാണ് ഇയാളെ പോലീസ് സാഹസികമായി പിടിച്ചത്. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അംഗങ്ങളാണ് ഇയാളെ പിടികൂടിയത്.  

സംസ്ഥാനത്തെ വിവിധ ജില്ലകൾ കൂടാതെ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും ഇയാൾ വാഹന കവർച്ച നടത്തിയിട്ടുണ്ട്. വാഹനം കവർന്ന ശേഷം നമ്പറുകൾ മാറ്റി മദ്യക്കടത്തു സംഘത്തിനാണ് അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് വരെ വിൽപ്പന നടത്തും. കാസർകോട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ മുപ്പത്തിലേറെ കേസുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments