Webdunia - Bharat's app for daily news and videos

Install App

ആളില്ലാവീട്ടിൽ കവർച്ച : 17 പവനും നാലരലക്ഷവും നഷ്ടമായി

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (13:36 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വട്ടിയൂർക്കാവിലെ ആളില്ലാ വീട്ടിൽ നടന്ന കവർച്ചയിൽ 17 പവൻ സ്വര്ണാഭരണവും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടു. മൂന്നാംമൂട് മണലയം റോഡിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മിനിമോളുടെ വീട്ടിലാണ് കവർച്ച നടന്നത്.
 
മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് കവർന്നത്. വീടുപൂട്ടി മിനിമോൾ ശനിയാഴ്ച മുതൽ പുനലൂരിലായിരുന്നു. പിന്നീട് ഇവർ മടങ്ങിയെത്തി അമ്മയുടെ വീട്ടിലും കഴിഞ്ഞു. പിന്നീടാണ് കഴിഞ്ഞ ദിവസം ഇവർ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
 
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി. അടുത്തകാലത്ത് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസുകളെല്ലാം സമാന രീതിയിലായിരുന്നു എന്നാണു റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments