Webdunia - Bharat's app for daily news and videos

Install App

സ്വപ്ന ആശുപത്രിയിൽവച്ച് ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി വിവരം

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (07:24 IST)
തൃശൂർ: മീഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ. ഭരണതലത്തിൽ ബന്ധമുള്ളയാളുമായാണ് സ്വപ്ന സംസാരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടെയുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകയുടെ മൊബൈലിലേയ്ക്ക് വന്ന സന്ദേശം സ്വപ്നയെ കാണിയ്ക്കുകയും, സ്വപ്ന ഇതിന് മറുപടി റെക്കോർഡ് ചെയ്ത് നൽകുകയുമായിരുന്നു എന്നാണ് വിവരം.
 
എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും സ്ഥിരീകരണം വന്നിട്ടില്ല. ഒന്നിൽകൂടുതൽ സന്ദേശങ്ങൾ ഇരുവരും തമ്മിൽ കൈമാറി എന്നാണ് വിവരം, ഇവയിൽ ചിലത് ദൈർഖ്യമേറിയ ശബ്ദ സന്ദേശങ്ങളാണ് എന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് എൻഐഎ വിശദമായ ആന്വേഷണം നടത്തുന്നുണ്ട്. നേരത്തെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ വീട്ടിലേയ്ക്ക് വിളിയ്ക്കാൻ എന്ന് പറഞ്ഞ് സ്വപ്ന ആരോഗ്യ പ്രാവർത്തകയുടെ ഫോൺ ഉപയോഗിച്ചിരുന്നു എന്നും വിവരമുണ്ട്.
 
അതിനാൽ സ്വപ്ന സുരേഷിനെ പരിചരിച്ചിരുന്ന ആരോഗ്യ പ്രവാർത്തകരുടെ മൊബൈൽ നമ്പറുകൾ എൻഐഎ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവാൻ പേരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ചും സാംഭവം അന്വേഷിയ്ക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments