Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കളെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 2 ഡിസം‌ബര്‍ 2020 (17:10 IST)
കൊച്ചി: മാതാപിതാക്കളെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ പെരുവാരം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിക്കടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശിയും കുടുംബവുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
പതിയാപറമ്പില്‍ പി.എന്‍.രാജേഷ് (55), ഭാര്യ നിഷ (49), ഏകമകന്‍ ആനന്ദ് രാജ് (16) എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒന്നര വര്‍ഷമായി ഇവര്‍ ഇവിടെ താമസം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം രാവിലെ ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് വീട്ടുടമ കോളിങ് ബെല്‍ അടിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. അവര്‍ പുറത്തുപോയിരിക്കാം എന്ന് കരുതി വീട്ടുടമ തിരികെപ്പോയി. ഏറെ കഴിഞ്ഞ രാജേഷിന്റെ മൊബൈല്‍ ഫോണില്‍ നിരവധി തവണ വിളിച്ചെങ്കിലും ഫലമില്ലാതായി.
 
പിന്നീട് സന്ധ്യയ്ക്ക് ഏഴു മണിയോടെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും ശീതള പാനീയവും ഉണ്ടായിരുന്നു. വിദേശത്തായിരുന്ന രാജേഷ് ഇവിടെ മത്സ്യ മൊത്ത വിതരണ ക്കാരനായിരുന്നു. രണ്ട് തവണ പഞ്ചായത്തംഗവും ആയിട്ടുണ്ട്.  
 
എന്നാല്‍ പണം കൃത്യമായി ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും അറിയുന്നു. മകന്‍ ഓട്ടിസം ഉണ്ടായിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്നാണു പ്രാഥമിക നിഗമനം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments