Webdunia - Bharat's app for daily news and videos

Install App

സോളാര്‍ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല; കേരളത്തെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ജനരക്ഷാ യാത്രയുടെ ലക്ഷ്യം - മുഖ്യമന്ത്രി

സോളാര്‍ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല; കേരളത്തെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ജനരക്ഷാ യാത്രയുടെ ലക്ഷ്യം - മുഖ്യമന്ത്രി

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (20:17 IST)
സോളാര്‍ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോർട്ടിന്മേൽ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സർക്കാർ ചെയ്യും. മുൻ യുഡിഎഫ് സർക്കാരാണു അന്വേഷണ കമ്മിഷനെ നിയമിച്ചത്. കമ്മിഷൻ ഏറെ സമയമെടുത്തുതന്നെ അതെല്ലാം പൂർത്തിയാക്കി. ഇനി തുടര്‍ നടപടികൾ പൂർത്തിയാക്കേണ്ടതു ഈ സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫിന്റെ ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ കീഴ്പ്പെടുത്തുമെന്ന വാശിയോടെയാണു ബിജെപി ജനരക്ഷാ യാത്ര നടത്തിയത്. ജാഥയിലൂടെ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയും തകര്‍ക്കുകയുമായി ആര്‍എസ്എസിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് 16 കേന്ദ്രമന്ത്രിമാരും നാല് മുഖ്യമന്ത്രിമാരും ഒരു ഡെപ്യൂട്ടി മുഖ്യമന്ത്രിയും പത്ത് ദേശീയ നേതാക്കളം 26 എംപി മാരു എംഎൽഎമാരും കേരളത്തിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കൊച്ചു സംസ്ഥാനത്തെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ച ബിജെപി ജനരക്ഷാ യാത്രയുടെ മറവില്‍ രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടു. ചില സംസ്ഥാനങ്ങളില്‍ സിപിഎം ഓഫീസുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെടുന്നത് തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇവിടെവന്ന് കേരളത്തിലെ ഭരണത്തെ വിമർശിക്കുന്നത് ഫെഡറൽ സംവിധാനത്തിനെതിരാണെന്നും പ്രസംഗത്തില്‍ പിണറായി കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനം പോലെ വീണ്ടു വിചാരമില്ലാതെയുള്ള നടപടികള്‍ സ്വീകരിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. അതിനൊപ്പം ജിഎസ്ടിയുടെ കെടുതികളും രാജ്യം അനുഭവിക്കുകയാണ്. താജ് മഹലിനെതിരെ പോലും വിദ്വോഷ പ്രചാരണങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments