Webdunia - Bharat's app for daily news and videos

Install App

'താനടക്കമുള്ള സ്ത്രീ തടവുകാരെ അവര്‍ പൂര്‍ണ നഗ്നരാക്കി'; ജയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കഞ്ചാവ് കേസ് പ്രതി ഷെമീറിന്റെ ഭാര്യ

ശ്രീനു എസ്
ശനി, 24 ഒക്‌ടോബര്‍ 2020 (12:58 IST)
താനടക്കമുള്ള സത്രീ തടവുകാരെ പൊലീസ് പൂര്‍ണ നഗ്നരാക്കിയെന്ന് ജയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കഞ്ചാവ് കേസ് പ്രതി ഷെമീറിന്റെ(32) ഭാര്യ സുമയ്യ. അതിക്രൂരമായാണ് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. അപസ്മാരമുണ്ട് മര്‍ദ്ദിക്കരുതെന്നു പറഞ്ഞപ്പോള്‍ വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിറ്റേദിവസം ഷെമീര്‍ മരിക്കുകയായിരുന്നുവെന്നും ജാമ്യത്തിലിറങ്ങിയ ഭാര്യ സുമയ്യ പറഞ്ഞു. സ്ത്രീതടവുകാരെ പൂര്‍ണനഗ്നരാക്കുകയും ഇതു തടയാന്‍ ശ്രമിച്ച ജാഫറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഇവര്‍പറഞ്ഞു.
 
ഷെമീറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും വാരിയെല്ലുകളും നെഞ്ചിലെ എല്ലും ഒടിഞ്ഞതായി കണ്ടെത്തി. ശരിരത്തിലുണ്ടായ നാല്‍പതിലേറെ മുറിവുകളും മരണകാരണമായതായി പറയുന്നു. കഴിഞ്ഞമാസം 30നാണ് ഷമീര്‍ മരിക്കുന്നത്. ഷമീര്‍ തിരുവനന്തപുരം സ്വദേശിയാണ്. ഇയാള്‍ക്കൊപ്പൊം മൂന്നുപേരാണ് കഞ്ചാവ് കേസില്‍ പിടിയിലായിരുന്നത്. സംഭവത്തില്‍ നാല് ജയില്‍ ജീവനക്കാരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments