Webdunia - Bharat's app for daily news and videos

Install App

ഗർഭിണിയായ ആനയെ കൊന്ന സംഭവം; പ്രതിഷേധമറിയിച്ച് സിനിമാതാരങ്ങൾ

കെ ആര്‍ അനൂപ്
ബുധന്‍, 3 ജൂണ്‍ 2020 (15:17 IST)
സ്ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ  ഭക്ഷിച്ച് ഗർഭിണിയായ ആനയെ കൊന്നവരുടെ ചെയ്തിക്കെതിരെ നിരവധിപേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, നീരജ് മാധവ്, ഗൗരിനന്ദ, രാകേഷ് ശർമ എന്നീ പ്രമുഖരും ഉണ്ട് ഈ കൂട്ടത്തിൽ.
 
‘ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്തു കഴിഞ്ഞു’ -എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
 
ഭൂമി മനുഷ്യരുടേത് മാത്രമാണോ? മൃഗങ്ങളുടെ ആവാസ വ്യവസ്ഥയായ കാട്ടിൽ കയറി ചെന്ന് മരം വെട്ടി, മണ്ണുമാന്തി, വിള വെച്ച് അതുവഴി വന്ന ആനയെ പന്തംകൊളത്തി ഓടിച്ച മനുഷ്യർക്കിടയിൽ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ‘ജംഗിൾ സ്പീക്‍സ്’ എന്ന സീരിയൽ തുടങ്ങിയതെന്നും നീരജ് മാധവ് പറഞ്ഞു.
 
‘അൽപമെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ ഈ പ്രവർത്തി ചെയ്യില്ലായിരുന്നു, കഷ്ടം’ - എന്ന് അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധേയയായ നടി ഗൗരി നന്ദ ഫേസ്ബുക്കിൽ കുറിച്ചു.
 
ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യനാണെന്നും അതുപോലെ ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ തന്നെയാണെന്നും നടൻ രാജേഷ് ശർമ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments