Webdunia - Bharat's app for daily news and videos

Install App

വാളയാർ പീഡനക്കേസ് പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (21:59 IST)
പാലക്കാട്: വാളയാറിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിന് ഇരയാവുകയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത കേസിലെ നാലാം പ്രതിയായിരുന്ന കുട്ടിമധു എന്നറിയപ്പെടുന്ന മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ബിനാനി സിങ്ക് ഫാക്ടറിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

അടച്ചുപൂട്ടിയ ഈ കമ്പനിയിലെ ജീവനക്കാരനായിരുന്നു മരിച്ച മധു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പതിമൂന്ന്, ഒമ്പത് വയസുള്ള രണ്ടു കുട്ടികളെ രണ്ടു മാസത്തോളമുള്ള സമയങ്ങളിൽ ഒറ്റമുറി വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ഇവരുടെ മരണത്തിനു മുമ്പ് ഇവർ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.

പീഡന സംഭവത്തിൽ 2017 ജനുവരി പതിമൂന്നിനാണ് പതിമൂന്നു വയസുള്ള മൂത്ത സഹോദരിയെ ഒമ്പതുകാരിയായ സഹോദരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുഖം മറച്ചുകൊണ്ട് രണ്ടു പേർ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടതായും പോലീസിനോട് പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. എന്നാൽ രണ്ടു മാസത്തിനുള്ളിൽ മാർച്ച് നാലാം തീയതി ഇളയ സഹോദരിയെയും ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കേസിൽ വി.മധു, രാജാക്കാട് സ്വദേശി ഷിബു, ചേർത്തല സ്വദേശി പ്രദീപ്, കുട്ടിമധു എന്ന എം.മധു എന്നിവർ യഥാക്രമം കേസിലെ ഒന്നും രണ്ടും മൂന്നും നാലും പ്രതികളായിരുന്നു. ഇതിൽ ഒന്നും നാലും പ്രതികൾ കൊല്ലപ്പെട്ട കുട്ടികളുടെ മാതാവായിന്റെ അടുത്ത ബന്ധുക്കളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

'എന്ന് സ്വന്തം റീന' മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ അഹമ്മദിനു എഴുതിയ കത്ത് വിവാദത്തില്‍; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ്

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി, ഇന്‍ഫോസിസ് സ്ഥാപകന്റെ പരാമര്‍ശം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഫുഡ് ഡെലിവറി വൈകിയതിന് പിന്നാലെ ഉപഭോക്താവിന്റെ ശകാരം: 19കാരന്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

പൂരം കലക്കിയതിൽ നടപടി വേണം, അല്ലെങ്കിൽ അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയും: വി എസ് സുനിൽകുമാർ

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

അടുത്ത ലേഖനം
Show comments