Webdunia - Bharat's app for daily news and videos

Install App

അഗതി മന്ദിരത്തിലെ വയോധികയ്ക്ക് മർദ്ദനം, മാനേജർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 3 ഡിസം‌ബര്‍ 2021 (19:36 IST)
കൊട്ടാരക്കര: അഗതി മന്ദിരത്തിലെ അന്തേവാസിയായ 63 കാരിയെ മർദ്ധിച്ചതിനു മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം കൊച്ചാലുംമൂട്ടിനടുത്ത് പ്രവർത്തിക്കുന്ന സ്വപ്നക്കൂട് എന്ന അഗതിമന്ദിരം മാനേജർ കുമ്മിൾ തെറ്റിമുക്ക് ദയാനി നിവാസിൽ നവാസ് എന്ന 57 കാരണാണ് അറസ്റ്റിലായത്.

സ്ഥാപനത്തിലെ പാചകത്തിന്റെ ചുമതലയുള്ള കായംകുളം സ്വദേശിനിക്കാന് മർദ്ദനം ഏറ്റത്. മർദ്ദനം സംബന്ധിച്ച വിവരം പരിസരവാസികളാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോൾ മർദ്ദനമേറ്റു അവസാനിലയിലാണ് ഇവരെ കണ്ടെത്തിയത്.

മുറിയിൽ പൂട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചെന്നും അടിവയറ്റിൽ ചവുട്ടി എന്നും ഇവർ മൊഴിനൽകി. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കിപ്പിച്ചു. മാന്നാർ സ്വദേശികളാണ് അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാർ. ഇവിടെ പതിമൂന്നു പേരാണുള്ളത്. കഴിഞ്ഞ മാസം അഞ്ചലിൽ പനയഞ്ചേരിയിലെ അർപ്പിത എന്ന അഗതി മന്ദിരത്തിലും സമാനമായ സംഭവമാണ് നടന്നത്. ഇത് ഏറെ വിവാദമായിരുന്നു. .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments