Webdunia - Bharat's app for daily news and videos

Install App

നോക്കുകൂലിയില്‍ കുടുങ്ങി ‘ഒടിയന്‍‘; തിയേറ്ററില്‍ നിന്നും പോസ്‌റ്ററുകള്‍ കടത്തിക്കൊണ്ടുപോയി

നോക്കുകൂലിയില്‍ കുടുങ്ങി ‘ഒടിയന്‍‘; തിയേറ്ററില്‍ നിന്നും പോസ്‌റ്ററുകള്‍ കടത്തിക്കൊണ്ടുപോയി

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (14:38 IST)
നോക്കുകൂലി നൽകാത്തതിന്റെ മോഹന്‍‌ലാല്‍ ചിത്രം ഒടിയന്റെ പോസ്‌റ്ററുകളും നോട്ടിസുകളും സിഐടിയു തൊഴിലാളികൾ കടത്തിക്കൊണ്ടുപോയി. തൃശൂര്‍ രാഗം തിയേറ്ററിലാണ് സംഭവം. വിഷയത്തില്‍ സിറ്റി പൊലീസ് കമ്മിഷണർക്കു തിയേറ്റര്‍ ഉടമ പരാതി നല്‍കി.

തമിഴ്‌നാട്ടില്‍ പ്രിന്റ് ചെയ്‌ത് എത്തിച്ച നോട്ടിസുകളും പോസ്‌റ്ററുകളും ബസിലാണ് എത്തിച്ചത്. ഇതിനു കൊറിയർ കമ്പനിക്കാർ കൂലിയും നൽകി. തുടർന്ന് രാഗം തിയറ്ററിൽ എത്തിച്ച നോട്ടിസുകൾ കൊറിയർ കമ്പനിക്കാർ ഇറക്കിവച്ചതാണ് തര്‍ക്കത്തിനു വഴിവെച്ചത്.

തിയേറ്ററില്‍ നോട്ടിസുകള്‍ എത്തിച്ചതില്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ എത്തി. സര്‍ക്കാര്‍ നിശ്ചിയിച്ച തുക നല്‍കാന്‍ തയ്യാറാണെന്ന് തിയേറ്റര്‍ ഉടമ പറഞ്ഞെങ്കിലും എട്ടിരട്ടിയോളം കൂലി കൂടുതൽ ആവശ്യപ്പെട്ടതോടെ തുക നൽകാനാകില്ലെന്ന് ഉടമ വ്യക്തമാക്കി.

തര്‍ക്കം രൂക്ഷമായതോടെ പിരിഞ്ഞു പോയ തൊഴിലാളികള്‍ തിരിച്ചെത്തി ഇറക്കിയ നോട്ടിസും ബണ്ടിലുകളുമായി കടന്നുകളയുകയായിരുന്നു. ഇവയുമായി വന്ന പെട്ടി ഓട്ടോറിക്‌ഷാ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണു സിഐടിയുക്കാർ സാധനങ്ങൾ കൊണ്ടുപോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments