Webdunia - Bharat's app for daily news and videos

Install App

കൂട്ടക്കൊലപാതക കേസിലെ പ്രതി ആറുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (08:30 IST)
ഒരു കുടുംബത്തിലെ മൂന്നു പേരെ കോല ചെയ്ത ശേഷം ഗള്‍ഫിലേക്ക് ഒളിച്ചുകടന്ന പ്രതിയെ ആറു  വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് വലയിലാക്കി. നാഗര്‍കോവില്‍ കൃഷ്ണന്‍കോവില്‍ സ്വദേശി സുരേഷ് എന്ന മുപ്പത്തിമൂന്നു കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.
 
നാഗര്‍കോവില്‍ വെള്ളമഠം സ്വദേശി സുബ്ബയ്യ (57), ഭാര്യ വാസന്തി (52), മകള്‍ അഭിശ്രീ (13) എന്നിവരെയാണ് മെറിന്‍ രാജേന്ദ്രന്‍ എന്നയാള്‍ക്കൊപ്പം ചേര്‍ന്ന് സുരേഷ് കൊലപ്പെടുത്തിയത്.  2014 ഡിസംബര്‍ ഇരുപത്തിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. സുബ്ബയ്യയുടെ മൃതദേഹം മുപ്പന്തലിനടുത്ത് വനത്തില്‍ അഴുകിയ നിലയിലും വാസന്തിയുടെയും മകളുടെയും മൃതദേഹങ്ങള്‍ വീടിനു പുറകിലെ തോട്ടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.
 
ഭൂതപ്പാണ്ടി പോലീസ് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് സി.ഐ ഡി വിഭാഗത്തിന് കേസ് കൈമാറി. തുടര്‍ന്നാണ് മെറിന്‍ രാജേന്ദ്രനെ പോലീസ് പിടികൂടിയത്. മെറിന്‍ രാജേന്ദ്രന്റെ മൊഴിയനുസരിച്ചാണ് സുരേഷിനെ പ്രതി ചേര്‍ത്തതും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്‌റ് ചെയ്തതും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments