Webdunia - Bharat's app for daily news and videos

Install App

വഴക്കിനിടെ സഹോദരി പുത്രനെ തള്ളിയിട്ടുകൊന്നു: 58 കാരനും മകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 17 സെപ്‌റ്റംബര്‍ 2022 (19:48 IST)
ആലുവ: വഴക്കു കൂട്ടുന്നതിനിടെ സഹോദരിയുടെ പുത്തൻ തള്ളിയിട്ടു കൊന്ന സംഭവത്തിൽ 58 കാരനും മകനും അറസ്റ്റിലായി. എടത്തല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിപ്പടി ഭാഗത്ത് നിരപ്പിൽ മഹേഷ് കുമാർ എന്നയാളാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു ഇയാളുടെ അമ്മാവനായ ആലുവ കോളനിപ്പടി കോളാമ്പി വീട്ടിൽ മണി (58), മാണിയുടെ മകൻ വൈശാഖ് (24) എന്നിവരാണ് എടത്തല പോലീസിന്റെ പിടിയിലായത്.    

ഇയാളുടെ മാതാവിന്റെ പേരിലുള്ള സ്ഥലം ഈട് നൽകി ലോൺ എടുത്തിരുന്നു. എന്നാൽ ഇതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടു മഹേഷും അമ്മാവനായ മണി, മകൻ വൈശാഖ് എന്നിവരുമായി വാക്ക് തർക്കം ഉണ്ടായപ്പോൾ ഇവർ മഹേഷിനെ ദേഹോപദ്രവം ഏല്പിക്കുകയും തള്ളിയിടുകയും ചെയ്തു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ മഹേഷ് മരിക്കുകയും ചെയ്തു.

എന്നാൽ ഇതിനെ തുടർന്ന് മാണിയും വൈശാഖും ഒളിവിൽ പോയി. കഴിഞ്ഞ ദിവസം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിലെ വട്ടക്കാട്ടു പടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പോലീസ് പിടികൂടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments