Webdunia - Bharat's app for daily news and videos

Install App

പച്ചക്കറി കടയിലെ കൊലപാതകം: പ്രതിക്ക് 5 വർഷം തടവും പിഴയും

എ കെ ജെ അയ്യർ
ഞായര്‍, 7 ജനുവരി 2024 (10:45 IST)
തിരുവനന്തപുരം: പേട്ട ആനയറ വേൾഡ് മാർക്കറ്റിലെ വച്ചക്കറി കടയിൽ കയറി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി 5 വർഷം കഠിന തടവും രണ്ടു ലക്ഷം രുപ പിഴയും വിധിച്ചു. പത്തനാപുരം വിളക്കുടി മത്തമൻ കാല രതി ഭവനിൽ രതീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കഠിനംകുളം ചാന്നാങ്കര പള്ളിനട എ.കെ. ഹൗസിൽ സഫീരിനെയാണ് കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2016 ലായിരുന്നു. മരിച്ച രതീഷും പ്രതിയായ സഫീറും പച്ചക്കറി കടയിലെ ജീവനക്കാരായിരുന്നു.  പച്ചക്കറി വാങ്ങാനെത്തിയവരുടെ മുന്നിൽ വച്ച് രതീഷ് സഫീറിന്റെ ഇരട്ട പേര് വിളിച്ചത് സഫീറിന് ഇഷ്ടപെട്ടില്ല. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഫീർ കയ്യിലിരുന്ന കത്തി കൊണ്ട് രതീഷിനെ കുത്തുകയായിരുന്നു. 
 
പ്രതിയായ സഫീർ പിഴത്തുകയായ രണ്ടു ലക്ഷം അടച്ചില്ലെങ്കിൽ 6 മാസത്തെ അധിക തടവ് ശിക്ഷ അനുഭവിക്കണം.  പിഴ തുക അടച്ചാൽ അത് കൊല്ലപ്പെട്ട രതീഷിന്റെ ഭാര്യ സമ്യക്കും 11 ഉം 7 ഉം വയസുള്ള മക്കൾക്കും നൽകാനാണം കോടതി ഉത്തര തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു വാണ് ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments