Webdunia - Bharat's app for daily news and videos

Install App

കരുണാകരന്‍ കൈയ്യൊഴിഞ്ഞിട്ടും ശക്തനായി; ഷാനവാസിന്റെ ഈ വിജയത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്

കരുണാകരന്‍ കൈയ്യൊഴിഞ്ഞിട്ടും ശക്തനായി; ഷാനവാസിന്റെ ഈ വിജയത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (10:05 IST)
എംഐ ഷാനവാസ് എന്ന വ്യക്തിയുടെ രാഷ്‌ട്രീയ വളര്‍ച്ച സംസ്ഥാന കോണ്‍ഗ്രസിന്റെ ചരിത്രങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കും. മുഖ്യമന്ത്രി കെ കരുണാകരന്റെ അടുപ്പക്കാരനായും പിന്നീട് തിരുത്തല്‍വാദിയായും സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവാണ് അദ്ദേഹം.

കാമ്പസിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ സജീവ രാഷ്‌ട്രീയത്തിലെത്തിയ ഷാനവാസ് ലീഡറുടെ ആശിര്‍വാദത്തോടെ വളര്‍ന്നു. 1983ല്‍ കെപിസിസി സെക്രട്ടറിയായതോടെ പാര്‍ട്ടിയില്‍ ശക്തനായി. ഇതിനിടെ കെ മുരളീധരനെ മുന്നിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഷാനവാസിനെ കരുണാകരന്‍ കൈവിട്ടു.

ഇതോടെ ലീഡറുടെ കണ്ണിലെ കരടായ ഷാനവാസ് തിരുത്തല്‍ വാദമുന്നേറ്റത്തിന്റെ അമരക്കാരനായി. ഐ ഗ്രൂപ്പ് കരുണാകരന്റെ സ്വന്തം പോലെയായതോടെ ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരെ ഒപ്പം നിര്‍ത്തി ബദല്‍ ശക്തിയുണ്ടാക്കി. മുരളീധരനെ പിന്‍‌ഗാമിയായി വാഴിക്കാനുള്ള ശ്രമമാണ് ഗ്രൂപ്പില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്.

രാഷ്‌ട്രീയ പോരിനൊടുവില്‍ ചെന്നിത്തലയും കൂട്ടരും പിന്നീട് സംയമനം പാലിച്ചതോടെ എ ഗ്രൂപ്പിലേക്ക് ചേക്കേറി എകെ ആന്റണിയുടെ അടുപ്പക്കാരനായി ഷാനവാസ്. പലപ്പോഴും മുരളീധരനെയും ലീഡറെയും വെല്ലുവിളിക്കുകയും ചെയ്‌തു. എന്നാല്‍, ജനകീയ ഇടപെടലുകളുമായുള്ള ഉമ്മന്‍ചാണ്ടിയുടെ കടന്നുവരവ് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി.

എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയിലേക്ക് ഒതുങ്ങുന്നുവെന്ന് വ്യക്തമായതോടെ ചെന്നിത്തലയുമായുള്ള പഴയ ചങ്ങാത്തം പൊടി തട്ടിയെടുത്തു ഷാനവാസ്. എ ഗ്രൂപ്പിലേക്കുള്ള മടങ്ങി പോക്കായിരുന്നു ലക്ഷ്യം. ഇത് സാധ്യമാകുകയും ചെയ്‌തു. കരുണാകരന്‍ നല്‍കാത്ത സൌഭാഗ്യങ്ങള്‍ അതോടെ അദ്ദേഹത്തെ തേടിയെത്തി. ആന്റണിയുടെയും ചെന്നിത്തലയുടെയും ഇടപെടലുകളായിരുന്നു ഇതിനു പിന്നില്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments