Webdunia - Bharat's app for daily news and videos

Install App

'കേള്‍ക്കാത്ത പലതും കേട്ടു'; തൃത്താലയിലെ പോരാട്ടം അതികഠിനമായിരുന്നെന്ന് എം.ബി.രാജേഷ്

Webdunia
ശനി, 1 മെയ് 2021 (08:05 IST)
ഇതുവരെ നേരിടാത്ത അപവാദപ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും തൃത്താലയില്‍ മത്സരിച്ചപ്പോള്‍ കേള്‍ക്കേണ്ടിവന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി.രാജേഷ്. രാഷ്ട്രീയ ജീവിതത്തില്‍ നാലാം തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍, മുന്‍പൊന്നും കേള്‍ക്കാത്ത വിധത്തിലുള്ള കാര്യങ്ങള്‍ തൃത്താലയില്‍ കേട്ടു. അപവാദപ്രചാരണങ്ങള്‍ ഒരുപാട് കേട്ടു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ശക്തമായ മത്സരം നടന്ന മണ്ഡലമാണ് തൃത്താലയെന്നും നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനായിരിക്കുമെന്നും രാജേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 
 
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് തൃത്താല. വി.ടി.ബല്‍റാമും എം.ബി.രാജേഷും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷത്തിലാണ് ബല്‍റാം തൃത്താലയില്‍ ജയിച്ചത്. കഴിഞ്ഞ രണ്ട് തവണയായി കൈവിട്ടുപോകുന്ന മണ്ഡലം രാജേഷിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments