Webdunia - Bharat's app for daily news and videos

Install App

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (18:22 IST)
കൊല്ലം: ആറു വയസുള്ള സ്വന്തം മകൾ നക്ഷത്രയെ മഴു കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് എന്ന 38 കാരൻ ജീവനൊടുക്കി. വിചാരണയ്ക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ട്രെയിനിൽ പോകവേ പൊലീസുകാരെ തള്ളിമാറ്റി ട്രാക്കിലേക്ക് ചാടി ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50 നു ശാശ്താംകോട്ട റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു മെമു ട്രെയിനിൽ നിന്ന് ചാടിയത്.
 
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് ഒരു സർപ്രൈസ് കാട്ടാമെന്നു പറഞ്ഞ ശേഷം ചരിച്ചുകിടത്തിയ മകളെ മഴു ഉപയോഗിച്ച് ശ്രീ മഹേഷ് കൊലപ്പെടുത്തിയത്. ഈ സമയം അവിടെയെത്തിയ ശ്രീമഹേഷിന്റെ മാതാവ് സുനന്ദയെയും ഇയാൾ ആക്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു.
 
വിവരം അറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കീഴ്‌പ്പെടുത്തി പിടികൂടിയത്. ഒരു വനിതാ കോൺസ്റ്റബിളുമായുള്ള ഇയാളുടെ പുനർവിവാഹം മുടങ്ങിയിരുന്നു. ഇതിന്റെ നിരാശയിൽ ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാളെ കസ്റ്റഡിയിൽ വച്ചിരുന്ന സമയത്ത് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സയിലൂടെ രക്ഷപ്പെട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments