Webdunia - Bharat's app for daily news and videos

Install App

പകരക്കാരനെ കിട്ടാനില്ല; ചാലക്കുടിയില്‍ ഇന്നസെന്റിന് വിണ്ടും നറുക്ക് വീണേക്കും - തലപുകച്ച് സിപിഎം

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (09:40 IST)
പകരക്കാരനെ ലഭിക്കാത്ത സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും പരീക്ഷിക്കാന്‍ ഇടതുമുന്നണി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇനി മത്സരത്തിനില്ലെന്ന ഇന്നസെന്റിന്റെ നിലപാടില്‍ മാറ്റം വരുത്താനാകുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ. നേതൃത്വം ആവശ്യപ്പെട്ട് ഇന്നസെന്റിനെ അനുനയിപ്പിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.

സ്ഥാനാര്‍ഥി പരിഗണനാ പട്ടികയിൽ നിന്ന് ഇന്നസെന്റിനെ ഒഴിവാക്കിയിട്ടില്ലെന്നാണ് സിപിഎം നിലപാട്. രണ്ടു ജില്ലകളിലായി കിടക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ തൃശൂർ - എറണാകുളം ജില്ലകളിൽ പരിചിതമായ മുഖങ്ങളെയാണ് തേടുന്നത്.

മുൻ രാജ്യസഭാഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് ഇതിൽ പ്രമുഖൻ. മാള സ്വദേശിയായ രാജീവ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. മുൻ പെരുമ്പാവൂര്‍ എംഎൽഎ സാജു പോളിനേയും പരിഗണിക്കുന്നുണ്ട്.

പി രാജീവ്, സാജു പോള്‍ എന്നിവരേക്കാള്‍ സിപിഎം നേതൃത്വത്തിന് താല്‍പ്പര്യം ഇന്നസെന്റിനെയാണ്. ഈ സാഹചര്യത്തില്‍ നേതൃത്വം ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments