Webdunia - Bharat's app for daily news and videos

Install App

പാക് നിർമ്മിത വെടിയുണ്ടകൾ, ചില സൂചനകൾ ലഭിച്ചതായി ഡിജിപി, മിലിറ്ററി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

Webdunia
ഞായര്‍, 23 ഫെബ്രുവരി 2020 (14:33 IST)
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ പാക് നിർമ്മിതമെന്ന് സംശയിക്കുന്ന വെടുയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ ചില സൂചനകൾ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്റ. സംഭവത്തിൽ മിലിറ്ററി ഇന്റലിജെൻസ് കുളത്തൂപ്പുഴയിലെത്തി അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജസിയും പ്രദേശത്തെത്തി പരിശോധന നടത്തി  
 
പ്രാഥമിക പരിശോധനകൾക്ക് ശേഷം മാത്രമേ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ എൻഐഎ തീരൂമാനമെടുക്കു. തിരുവനന്തപുരം റേഞ്ച് സിഐജി സഞ്ജെയ് കുമാർ ഗരുഡിൻ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകൾ പരിശോധിച്ചു. ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് കേസ് കൈമാര്യം ചെയ്യുന്നത്. കണ്ടെത്തിയ 14 വെടുയുണ്ടകളിലും പിഒഎഫ് അഥവ പാകിസ്ഥാൻ ഓർഡിനസ് ഫാക്ടറി എന്ന് രേഖപെടുത്തിയിട്ടുണ്ട്.
 
പാക് നിർമ്മിത വെടിയുണ്ടകൾ തന്നെയാണ് ഇവ എന്നാണ് പ്രാഥമിക നിഗമനം. 30 വർഷത്തിലധികം പഴക്കമുള്ളതാണ് വെടിയുണ്ടകൾ എന്നും കണ്ടെത്തിയിട്ടുണ്ട്. ദീർഘദൂര പ്രഹര ശേഷിയുള്ള തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം വെടുയുണ്ടകളാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments