Webdunia - Bharat's app for daily news and videos

Install App

കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ആത്മഹത്യ : ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

Webdunia
ഞായര്‍, 2 ജൂലൈ 2023 (12:53 IST)
കൊല്ലം: കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ആത്മഹത്യ സംബന്ധിച്ച് ദുരൂഹത എന്ന്  ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ചെക്കിംഗ് ഇൻസ്‌പെക്ടർ കൊട്ടാരക്കര വിലങ്ങറ ഉഷാമന്ദിരത്തിൽ ബിജു കുമാർ ഒരാഴ്ച മുമ്പ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇത്. സംഭവം കൊലപാതകമാവാം എന്നാണു ആരോപണം.
 
കഴിഞ്ഞ ഇരുപത്തഞ്ചാം തീയതി രാവിലെയാണ് ബിജുകുമാറിനെ കുടുംബ വീടിനു സമീപം ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ തൊട്ടുനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിനൊപ്പം സമീപത്തു നിന്ന് ലഭിച്ച പാദരക്ഷകൾ ബിജുവിന്റേത് അല്ലായിരുന്നു എന്നുമാണ് വീട്ടുകാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു പോലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നാണ് ഇവരുടെ പരാതി.
 
ബിജുകുമാറിന് ദിവസങ്ങൾക്ക് മുമ്പ് ബാങ്ക് വായ്പയായി പതിനൊന്നു ലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് തട്ടിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചതാകാം എന്നാണു ഭാര്യ സുമാദേവിയും ബന്ധുക്കളും പറയുന്നത്. കൊല്ലം റൂറൽ എസ്.പിക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയെങ്കിലും കാര്യമായി പോലീസ് അന്വേഷിക്കുന്നില്ല എന്നാണു ആരോപണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments