Webdunia - Bharat's app for daily news and videos

Install App

കൊല്ലം ജില്ലയില്‍ ബിജെപിക്ക് ആദ്യമായി പഞ്ചായത്ത് ഭരണം

എ കെ ജെ അയ്യര്‍
വ്യാഴം, 31 ഡിസം‌ബര്‍ 2020 (17:58 IST)
കൊല്ലം: ഇത്തവണ സംസ്ഥാനമൊട്ടുക്ക് എല്‍.ഡി.എഫിനും യുഡിഎഫിനും ഒപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എ  കൊല്ലം ജില്ലയില്‍ ആദ്യമായി പഞ്ചായത് ഭരണം കൈക്കലാക്കി. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തിലാണ് ബി.ജെ.പിക്ക് കൊല്ലം ജില്ലയില്‍ ആദ്യമായി ഭരണം ലഭിച്ചത്.
 
വോട്ടെടുപ്പില്‍ ഫലം വന്നപ്പോള്‍ ഭരണം ലഭിക്കും എന്നുറപ്പായിരുന്നെങ്കിലും പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തില്‍ ഏറുന്നതുവരെ പിരിമുറുക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റായി ബി.ജെ.പി യിലെ എസ് സുദീപയും വൈസ് പ്രസിഡന്റായി സത്യപാലനും തെരഞ്ഞെടുക്കപ്പെട്ടു.
 
 ഇരുവരെയും തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ബി.ജെ.പി ക്ക് 9 വോട്ടു ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 8  വോട്ടാണ് ലഭിച്ചത്. ഇടതു മുന്നണിക്കാവട്ടെ ആകെയുള്ള 6 അംഗങ്ങളുടെ വോട്ടും അസാധുവായി.
 
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ദൂരത്താക്കാന്‍ സി.പി.ഐ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് പൊതുവെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മും ബി.ജെ.പി യും ചേര്‍ന്ന് നടത്തിയ അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ് പഞ്ചായത്ത് ഭരണം ബി.ജെ.പി ക്ക്  ലഭിച്ചതെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments