Webdunia - Bharat's app for daily news and videos

Install App

പീരുമേട് കസ്റ്റഡി മരണം; ഇരു കാലിലും പൊലീസുകാർ ബൂട്ടിട്ടു കയറിനിന്നു, ഇടിമുറിയിൽ ക്രൂരപീഡനം ഏറ്റുവാങ്ങി രാജ്കുമാർ

Webdunia
വെള്ളി, 28 ജൂണ്‍ 2019 (08:00 IST)
പീരുമേട് സബ്‌ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനിടയാക്കിയത് പൊലീസുകാരുടെ ക്രൂരമർദ്ദനമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇടിമുറിയിലെ ക്രൂരപീഡനത്തെ തുടർന്ന് ആന്തരികമുറിവുകളുണ്ടാവുകയും ഇതേതുടർന്നുണ്ടായ ന്യുമോണിയയാണ് മരണാകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. 
 
നെടുങ്കണ്ടം സ്റ്റേഷനിൽ പൊലീസുകാരുടെ വിശ്രമമുറി തന്നെയാണ് ഇടിമുറിയും. കുമാർ 4 ദിവസം ഇവിടെയായിരുന്നു. ഈ ദിവസമത്രേയും പൊലീസുകാരുടെ ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു രാജ്കുമാർ. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടു കാലുകളിലും സാരമായി മുറിവേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നപ്പോഴുണ്ടായ മുറിവാകാം ഇതെന്നാണ് റിപ്പോർട്ട്. 
 
പീരുമേട് സബ്ജയിലിലെ റിമാൻഡ് പ്രതിയായിരിക്കെയാണ് നെടുങ്കണ്ടം ഹരിത ഫിനാൻസ് ഉടമ വാഗമൺ സ്വദേശി രാജ് കുമാർ (49) മരിച്ചത്.
 
രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് പന്ത്രണ്ടാം തീയതിയാണെന്ന ദൃക്സാക്ഷി മൊഴിയും പുറത്തുവന്നു. 15 തീയതിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദിച്ചിരുന്നത്. നാട്ടുകാർ ചേർന്ന് പ്രതിയെ കുട്ടിക്കാനത്ത് വെച്ച് പിടികൂടി 12ന് വൈകിട്ട് മൂന്നിന് നെടുംകണ്ടം പൊലീസിന് കൈമാറിയെന്നാണ് ദൃക്‌സാക്ഷി മൊഴി. പ്രതിയെ പൂർണ ആരോഗ്യവാനായാണ് നാട്ടുകാർ പൊലീസിന് കൈമാറിയതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി.
 
അതേസമയം ജൂണ്‍ പതിനഞ്ചാം തിയതി തൂക്കുപാലത്തുവെച്ച് രാജ്കുമാറിനെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ എഫ് ഐ ആര്‍ പറയുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതിക്കു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വാദം. കുമാറിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുന്നതു വൈകിപ്പിച്ചത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments