Webdunia - Bharat's app for daily news and videos

Install App

പൊലീസിൽ രാഷ്‌ട്രീയ അതിപ്രസരം; രക്തസാക്ഷിരൂപത്തിന്റെ നിറം മാറ്റി പൊലീസ്

ഇന്റലിജൻസ് റിപ്പോർട്ട്; രക്തസാക്ഷിരൂപത്തിന്റെ നിറം മാറ്റി പൊലീസ്

Webdunia
വെള്ളി, 11 മെയ് 2018 (10:32 IST)
കോഴിക്കോട്: പൊലീസിൽ രാഷ്‌ട്രീയ അതിപ്രസരം ഉണ്ടാകുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ സംസ്ഥാന സമ്മേളനവേദിയിൽ സ്ഥാപിച്ച രക്‌തസാക്ഷി രൂപത്തിന്റെ നിറം മാറ്റി. രക്തസാക്ഷി സ്‌തൂപം എന്നെഴുതിയത് 'പൊലീസ് രക്തസാക്ഷി സ്‌തൂപം' എന്നും ആക്കിയിട്ടുണ്ട്. നേരത്തെ ചുവപ്പായിരുന്ന സ്‌തൂപത്തിന്റെ നിറം ഇപ്പോൾ ചുവപ്പും നീലയുമാക്കിയാണ് മാറ്റിയിരിക്കുന്നത്.
 
പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ രക്തസാക്ഷി സ്‌തൂപങ്ങൾ നിർമ്മിച്ച് ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിക്കുന്നത് അച്ചടക്കത്തിനു ചേർന്നതല്ല. അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലെ രാഷ്‌ട്രീയ അതിപ്രസരം അപകടകരമാണെന്നും സംസ്ഥാന മേധാവി ഉടൻ ഇടപെടണമെന്നും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. 
 
കേരള പൊലീസ് അസോസിയേഷന് രാഷ്‌ട്രീയ ചായ്‌വുകളില്ലെന്നും മുദ്രാവാക്യം മുഴക്കുന്നത് പൊലീസിലെ രക്തസാക്ഷികൾക്ക് വേണ്ടിയാണെന്നുമായിരുന്നു ജനറൽ സെക്രട്ടറി പി ജി അനിൽകുമാറിന്റെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments