Webdunia - Bharat's app for daily news and videos

Install App

മുന്നറിയിപ്പിന്റെ വില; അന്ന് ക്യാമ്പിലേക്ക് മാറി, പ്രളയത്തിൽ കുലുങ്ങാത്ത മണ്ണ് ഇന്ന് ചതിക്കില്ലെന്ന് കരുതി, ഇന്ന് ചതിച്ചു !

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (13:11 IST)
2018ൽ മഹാപ്രളയം വന്നപ്പോൾ നിലമ്പൂർ കവളപ്പാറയിലുണ്ടായിരുന്ന എല്ലാ കുടുംബവും ദുരുതാശ്വാസ ക്യാമ്പിലായിരുന്നു. വെള്ളത്തെ കൂടാതെ ഉരുൾപൊട്ടലിനേയും ഭയന്നായിരുന്നു അന്നും ഇന്നും മുന്നറിയിപ്പ് നൽകിയത്. എന്നാൽ, കഴിഞ്ഞ വർഷം മുന്നറിയിപ്പ് അതേപടി അനുസരിച്ച് അവരെല്ലാവരും ഭൂദാനം എല്‍പി സ്‌കൂളിലെ ക്യാമ്പുകളിലേക്ക് മാറി. 15 ദിവസത്തോളം ക്യാമ്പിലായിരുന്നു ആ ഒരു ദേശം.
 
എന്നാൽ, മഹാപ്രളയത്തിലും കുലുങ്ങാത്ത തങ്ങളുടെ മണ്ണിനെ ഇത്തവണ അവർ അമിതമായി വിശ്വസിച്ചു. മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്ത് മാറിയത് വെറും 17 കുടുംബങ്ങൾ. ബാക്കിയുള്ളവരാരും എങ്ങും പോയില്ല, ആ തീരുമാനം പക്ഷേ അവസാനത്തേതായിരുന്നു. കവളപ്പാറ ഉരുള്‍പൊട്ടലില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിജയന്‍ 24 ന്യൂസ് ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
"ആളുകള്‍ ഒഴിഞ്ഞു പോവാത്തതിന് കാരണമുണ്ട്. അധികൃതരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലെ ഇതേസമയം വെള്ളത്തിന് മണമുണ്ടെന്ന മുന്നറിയിപ്പ് നൽകി എല്ലാവരോടും ഓടാൻ പറഞ്ഞിരുന്നു. അന്ന് എല്ലാവരും അത് അനുസരിച്ചു. എന്നാൽ, മണ്ണ് ചതിച്ചില്ല. അന്ന് ഒരു പ്രശ്നവും ഉണ്ടായില്ല. ഇത് ആളുകളിൽ അമിത ആത്മവിശ്വാസം ഉണ്ടാക്കിയിരിക്കാം‘.- വിജയൻ പറഞ്ഞു.
 
2018ൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ, മണ്ണ് ഇടിഞ്ഞു തുടങ്ങിയിരുന്നു. അത് ആരും അറിഞ്ഞില്ല. ഇത്രയും വലിയൊരു പേമാരിയെ താങ്ങാനുള്ള കരുത്ത് ആ മണ്ണിനുണ്ടായില്ല. അമിത ആത്മവിശ്വാസത്തിൽ, മുൻ‌കരുതലുകൾക്ക് വില കൊടുക്കാതെ വന്നപ്പോൾ നഷ്ടമായത് അവരുടെ ജീവൻ തന്നെയാണ്. സംഭവത്തിൽ ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ 41 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 36 വീടുകളാണ് മണ്ണിനടിയിലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments