Webdunia - Bharat's app for daily news and videos

Install App

ഓരോ മനുഷ്യനും ഹീറോ ആയി, രക്ഷാപ്രവര്‍ത്തകര്‍ക്ക് കേരളത്തിന്‍റെ ഹൃദയാഭിവാദ്യം!

അതെ, ബിഗ് സല്യൂട്ട് കൊടുക്കേണ്ടത് ഇവർക്കുതന്നെ, കേരളത്തെ കൈപിടിച്ചുയർത്തിയ രക്ഷാപ്രവർത്തകർക്ക്!

റിജിഷ മീനോത്ത്
വ്യാഴം, 30 ഓഗസ്റ്റ് 2018 (18:11 IST)
കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തത്തിനായിരുന്നു നമ്മൾ സാക്ഷ്യം വഹിച്ചത്. ആർത്തിരമ്പിപെയ്‌ത മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലുമെല്ലാം കൂടി സംസ്ഥനത്ത് മൊത്തമായി വൻനാശനഷ്‌ടമുണ്ടാക്കി. പുനർനിർമ്മിക്കാൻ പറ്റുന്ന ഈ നാശനഷ്‌ടങ്ങൾക്ക് പുറമേ നമുക്ക് നഷ്‌ടമായത് 483 പേരുടെ ജീവനും കൂടിയായിരുന്നു. ഇനിയും പതിനാല് പേരെ കണ്ടെത്താനുമുണ്ട്. ഒപ്പം 140 പേരെ പരുക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 
എന്നാൽ, മരണസംഖ്യ 483ൽ നിന്നതിന് കാരണം, സ്വന്തം ജീവൻ പോലും പണയംവെച്ച് നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു. പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും കേന്ദ്രസൈന്യത്തിന്റേയും പ്രവർത്തനങ്ങൾക്കൊക്കെ മുകളിലായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കേരള ജനതയും അപ്പാടെ രക്ഷാപ്രവർത്തകരായി മാറുന്ന കാഴ്‌ചയ്‌ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ ഇടപെടലുകൾ തന്നെയാണ് മരണസംഖ്യ കുറച്ചുകൊണ്ടുവരുന്നതിന് മുഖ്യ പങ്ക് വഹിച്ചതും.
 
പൊലീസിന് രക്ഷാപ്രവർത്തനത്തിന്റെ ചുമതല നൽകിയതും സൈന്യത്തെ കൃത്യസമയത്ത് ആവശ്യപ്പെടുകയും അവയെ ഫലപ്രദമായി വിന്യസിക്കുകയും ചെയ്‌തതും തന്നെയാണ് ഏറ്റവും വലിയ വിജയം. കൂടാതെ ഓരോ ജില്ലകളിലേയും ഐ പി എസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകളും നൽകി.

നാവികസേന, ആര്‍മി, കോസ്റ്റ്ഗാര്‍ഡ് എന്‍ ഡി ആർ എഫ്, ബി എസ് എഫ്, എയര്‍ഫോഴ്സ്, സി ആർ പി എഫ്, ഐ ടി ബി എഫ് എന്നീ കേന്ദ്രസേനകളിൽ നിന്നായി 7443 പേരും 40,000ത്തോളം വരുന്ന പോലീസ് സേനയും 3200ഓളം വരുന്ന ഫയര്‍ഫോഴ്സ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. കൂടാതെ, ഇവർക്കൊപ്പം വനം, എക്സൈസ്, ജയിൽ‍, മോട്ടോര്‍ വാഹന വകുപ്പുകളിലെ ജീവനക്കാർ, റവന്യൂ വകുപ്പിലെ ജീവനക്കാർ എന്നിവരും മികച്ച പ്രവർത്തനം തന്നെ നാടിന് വേണ്ടി നടത്തി.
 
ക്ഷണിക്കാതെ വന്ന അതിഥികള്‍, കേരളത്തിന്‍റെ സ്വന്തം സൈന്യമായ മത്‌സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത് 65,000ത്തോളം ആൾക്കാരെയാണ്. കടലിലെ ശക്തമായ ഒഴുക്കിനേയും തിരകളേയുംനേരിട്ട അനുഭവമുള്ള ഇവർ 669ഓളം വള്ളങ്ങളിലായിരുന്നു പ്രവർത്തനം നടത്തിയത്. കൂടാതെ സന്നദ്ധ സംഘടനകള്‍ 259 വള്ളങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്നതിനായി 24 മണിക്കൂറും കൺട്രോൾ റൂമുകളും പ്രവർത്തിച്ചു.
 
കേരളത്തെ ഒന്നാകെ വിഴുങ്ങിയ പ്രളയത്തിൽ  ജീവിതത്തിന്റെ ഈ കാലയളവ് വരെ സ്വരുക്കൂട്ടിവെച്ച എല്ലാം നഷ്‌‌ടപ്പെട്ടവർ സ്വന്തം ജീവന് വേണ്ടി നെട്ടോട്ടമോടുകയായിരുന്നു. അവരെ രക്ഷിക്കാനായി ജീവന്‍ അര്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്, രാപ്പകലില്ലാതെ കേരളത്തിന് വേണ്ടി പ്രയത്‌നിച്ചവര്‍ക്ക് നമ്മുടെ മുഖ്യൻ പറഞ്ഞതുപോലെ ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments