Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടി; കോണ്‍ഗ്രസില്‍ ശക്തികേന്ദ്രമായി വേണുഗോപാല്‍

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (08:19 IST)
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയൊരു ശക്തികേന്ദ്രമായി വളര്‍ന്നുവരികയാണ് കെ.സി.വേണുഗോപാല്‍. പാര്‍ട്ടിയെ പൂര്‍ണമായി തന്റെ അധീനതയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിച്ചതിലൂടെ വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രബല ഗ്രൂപ്പുകളായ എ, ഐ നേതൃത്വത്തെ പൂര്‍ണമായി നിരാശപ്പെടുത്തിയാണ് വേണുഗോപാലിന്റെ പൂഴിക്കടകന്‍. 
 
കെപിസിസി അധ്യക്ഷനായി സുധാകരനെ കൊണ്ടുവന്നത് വേണുഗോപാലിന്റെ ചരടുവലിയാണ്. എ,ഐ ഗ്രൂപ്പുകള്‍ക്ക് പ്രിയപ്പെട്ട നേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ പാര്‍ട്ടി വീണ്ടും ഗ്രൂപ്പ് വീതംവയ്ക്കലിലേക്ക് പോകും. ഇത് ഒഴിവാക്കാനാണ് വേണുഗോപാല്‍ തുടക്കംമുതല്‍ ശ്രദ്ധിച്ചത്. പ്രതിപക്ഷ നോതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്‍ഡിലെ അവസാന സ്വരം വേണുഗോപാലിന്റേതായിരുന്നു. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുന്നതിനു മുന്‍പ് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വേണുഗോപാലുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തി. കേരളത്തിലെ നേതൃമാറ്റത്തിലും വരാന്‍ പോകുന്ന സംഘടനാ തിരഞ്ഞെടുപ്പിലും അവസാന വാക്ക് വേണുഗോപാലിന്റേതാണ്. 
 
എ,ഐ ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കി പുതിയൊരു നേതൃത്വമായി വളര്‍ന്നുവരാന്‍ വഴിമരുന്നിടുകയാണ് വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. ഹൈക്കമാന്‍ഡിലുള്ള സ്വാധീനം വേണുഗോപാലിന് തുണയായി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കൂടിയാണ് വേണുഗോപാല്‍. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിനു കാരണം ഗ്രൂപ്പ് പോര് ആണെന്നും നേതൃസ്ഥാനങ്ങള്‍ ഗ്രൂപ്പ് നോക്കി വീതംവച്ചാല്‍ ഇനിയും തിരിച്ചടി നേരിടേണ്ടിവരുമെന്നും ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിന് സാധിച്ചു. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളെ വെട്ടി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ധൈര്യം കാണിച്ചതും അതുകൊണ്ടാണ്. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഹൈക്കമാന്‍ഡില്‍ നിന്ന് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നാണ് ആ നിര്‍ദേശം. കെ.സി.വേണുഗോപാല്‍ തന്നെയാണ് നേതൃത്വത്തിന് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാര്‍ട്ടിയില്‍ അടിമുടി മാറ്റം കൊണ്ടുവരികയാണ് വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വേണുഗോപാല്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കേരളത്തിലേക്ക് മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments