Webdunia - Bharat's app for daily news and videos

Install App

പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കേരള മുഖ്യമന്ത്രി മാത്രം: കനിമൊഴി

ദ്രാവിഡ മതേതര പാര്‍ട്ടി എന്ന നിലയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച എഐഡിഎംകെയുടെ നിലപാട് ഞെട്ടലുണ്ടാക്കി.

റെയ്‌നാ തോമസ്
ശനി, 18 ജനുവരി 2020 (13:55 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ദ്രാവിഡ മതേതര പാര്‍ട്ടി എന്ന നിലയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച എഐഡിഎംകെയുടെ നിലപാട് ഞെട്ടലുണ്ടാക്കി. ബിജെപിയുടെ നിഴല്‍ സര്‍ക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നും കനിമൊഴി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കനിമൊഴി.
 
പൗരത്വ ഭേദഗതി നിയമം ഏറ്റവും പ്രതികൂലമായി ബാധിക്കുക സ്ത്രീകളെ ആയിരിയ്ക്കും. നിയമത്തില്‍ ആരാണ് പൗരന്‍ എന്നതിന് തെളിവായി പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖ ഭൂമിയാണ്. രാജ്യത്ത് എത്ര സ്ത്രീകള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയുണ്ട്. സ്വന്തം പേരില്‍ വസ്തുവകകള്‍ ഉളള സ്ത്രീകള്‍ ഇന്ത്യയില്‍ തീരെ കുറവാണ്. യുദ്ധമുണ്ടായാലും ആഭ്യന്തര കലാപങ്ങളുണ്ടായാലും ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments