Webdunia - Bharat's app for daily news and videos

Install App

30-35 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഹാനി, മൂന്നോ നാലോ ജില്ലകള്‍ തകരും; മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളെന്ന് ജേക്കബ് ജോസ്

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (13:39 IST)
മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്നും ഇതിനെ വൈകാരികമായല്ല വിവേകത്തോടെയാണ് കാണേണ്ടതെന്നും ജേക്കബ് ജോസ് മുതിരേന്തിക്കല്‍. പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രൊജക്ട് മാനേജര്‍ ആണ് ജേക്കബ് ജോസ്. പുതിയ ഡാം എന്നുള്ളത് അപ്രാപ്യമായ കാര്യമാണെന്നും മുല്ലപ്പെരിയാറിലെ ജലസംഭരണശേഷി വലിയ തോതില്‍ കുറയ്ക്കുകയാണ് പ്രശ്‌ന പരിഹാരത്തിനു സാധ്യമായ വഴിയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജേക്കബ് ജോസ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 
 
' 30-35 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാകും, മൂന്നോ നാലോ ജില്ലകള്‍ തകരും എന്ന് പറയുന്നത് വെറും തെറ്റായ പ്രചരണം ആണ്. മുല്ലപ്പെരിയാര്‍ തകരുകയാണെങ്കില്‍ അതിനേക്കാള്‍ അനേക മടങ്ങ് ശേഷിയുളള ഇടുക്കി റിസര്‍വോയറില്‍ വന്ന് അത് ശാന്തമായി ലയിച്ചുചേരുകയുളളൂ. കുളമാവ്, ചെറുതോണി, ഇടുക്കി എന്നിങ്ങനെയുളള ഡാമുകളില്‍ ഒരു ലോഡ് പോലും വരുത്താനുളള ശേഷി മുല്ലപ്പെരിയാറിനില്ല. 21 കിലോ മീറ്ററിനിടയില്‍ പരമാവധി 5,000 പേരുടെ ജീവന് ഭീഷണി ഉണ്ടാകും. നിലവില്‍ അവിടെ ഒരു ദുരന്ത നിവാരണ യൂണിറ്റിന്റെ ആക്ഷന്‍ പ്ലാന്‍ ഉണ്ട്. പിന്നെ മൊബൈല്‍ ഫോണ്‍ നമ്മുടെ കൈയിലുളളതുകൊണ്ട് ഡാം പൊട്ടുകയാണെങ്കില്‍ തന്നെ കരയിലുളളവര്‍ക്ക് വിവരം പരസ്പരം കൈമാറാന്‍ കഴിയും. 22 കിലോ മീറ്റര്‍ ദൂരത്തോളം പെരിയാറിന്റെ തീരത്ത് സ്വത്ത് നഷ്ടവുമുണ്ടാകാം,' ജേക്കബ് ജോസ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments