Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ; ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ, രാത്രി വരാന്തയിൽ കിടന്നുറങ്ങി, തുണയായത് പൊലീസും കമ്മ്യൂണിറ്റി കിച്ചനും

അനു മുരളി
വ്യാഴം, 2 ഏപ്രില്‍ 2020 (14:39 IST)
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്‌ഡൗണിൽ കുടുങ്ങി ദിവസങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ. മധൂർ പഞ്ചായത്തിലെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. കോഴിക്കോട് ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന മധ്യവയസ്കനെയാണ് മൂന്ന് മക്കളുടെ അമ്മ കൂടിയായ ഭാര്യ പുറത്താക്കിയത്. 
 
ചെലവിനൊന്നും നൽകാതെ കുറച്ച് കാലമായി അകന്നു നിൽക്കുകയാണെങ്കിലും കൊറോണ കാലമായതിനാലാണ് വീട്ടിനുള്ളിലേക്ക് കയറ്റാത്തതെന്ന് ഭാര്യ പറയുന്നു. അന്നേദിവസം രാത്രി വീടിന്റെ വരാന്തയിൽ കിടന്നുറങ്ങി. സംഭവം പൊലീസിന്റെ ചെവിയിലെത്തി. 
 
പൊലീസെത്തി ഇയാളെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയർ സെന്ററിലാക്കി. ഉച്ചയ്ക്കും രാത്രിയിലും സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം ലഭിക്കുന്നുണ്ട്. ഭക്ഷണം നൽകുമ്പോഴൊക്കെ ആരോഗ്യ പ്രവർത്തകരോട് ഭാര്യക്കും മക്കൾക്കും ബുദ്ധിമുട്ടുകൾ ഒന്നുമില്ലല്ലോ എന്ന് പലതവണ ചോദിക്കുന്നുമുണ്ട്. കൊറോണ കഴിഞ്ഞാൽ ഭാര്യയേയും ഭർത്താവിനേയും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് ഇവിടെയുള്ള സാമൂഹ്യപ്രവർത്തകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments