Webdunia - Bharat's app for daily news and videos

Install App

40 രൂപയുടെ തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കി; ഹോട്ടലിന് 15000 രൂപ പിഴ

ജിഎസ്ടിക്ക് പുറമേ രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Webdunia
വെള്ളി, 19 ജൂലൈ 2019 (14:00 IST)
നാല്‍പത് രൂപ മാത്രം വിലയുള്ള തൈരിന് രണ്ട് രൂപ ജിഎസ്ടി ഈടാക്കിയ ഹോട്ടലിന് 15000 രൂപ പിഴ. ജിഎസ്ടിക്ക് പുറമേ രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. പരാതിയുമായി കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചാണ് ഉപഭോക്താവ് അനുകൂല വിധി നേടിയത്.
 
ഒരു സ്ഥാപനത്തിനും തൈരിന് ജിഎസ്ടി ഈടാക്കാന്‍ നിയമമില്ലെന്ന് കണ്‍സ്യുമര്‍ കോടതി കണ്ടെത്തി.ഉത്തരവ് അനുസരിച്ച് ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ പരാതിക്കാരനില്‍ നിന്ന് ആറ് ശതമാനം നിരക്കില്‍ പലിശ ഈടാക്കുമെന്നും കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. രണ്ട് വിഭാഗത്തെയും വാദം കേട്ട ശേഷമാണ് കണ്‍സ്യൂമര്‍ കോടതി ശിക്ഷ വിധിച്ചത്.
 
ഉത്തരവിന്‍പ്രകാരം പതിനായിരം രൂപ പിഴയും 5000 രൂപ പരാതിക്കാരന് കേസിന്റെ ചെലവായും നല്‍കാനാണ് പറഞ്ഞിട്ടുള്ളത്. അതേസമയം ജിഎസ്ടിയായും പാക്കേജിംഗ് ചര്‍ജായും വാങ്ങിയ അധിക നാല് രൂപയും മടക്കിക്കൊടുക്കാന്‍ കണ്‍സ്യൂമര്‍ കോടതി നിര്‍ദ്ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments