Webdunia - Bharat's app for daily news and videos

Install App

ഇടുക്കിയിൽ പത്തിനും പതിനാറിനും ഹർത്താൽ

Webdunia
വ്യാഴം, 9 ജൂണ്‍ 2022 (22:42 IST)
ഇടുക്കി: ഇടുക്കിയിൽ പരിസ്ഥിതി ലോല മേഖലാ പ്രശ്‍നം വിഷയമാക്കി നാളെയും - പത്താം തീയതി - പതിനാറാം തീയതിയും ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു. പത്താം തീയതി എൽ.ഡി.എഫ് ആണ്  ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിൽ പതിനാറിന് യു.ഡി.എഫും. നേരത്തേ തന്നെ തങ്ങൾ പ്രഖ്യാപിച്ച ഹർത്താലിന് തടയിടാനെന്ന രീതിയിലാണ് ഇടതു മുന്നണി ഏഴു ദിവസം മുമ്പ് തന്നെ നോട്ടീസ് പോലും നൽകാതെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
 
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീഥിയിൽ പരിസ്ഥിതി ലോല മേഖല വേണം എന്ന സുപ്രീകോടതി വിധിയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. എന്നാൽ ജനകീയ വിഷയങ്ങളിൽ ഹർത്താൽ നടത്തുന്നതിന് നോട്ടീസ് നൽകേണ്ടതില്ല എന്നാണു സി.പി.എം.ജില്ലാ സെക്രട്ടറിയുടെ നിലപാട്.
 
സുപ്രീം കോടതിയുടെ ഈ വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments