Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 30 ഡിസം‌ബര്‍ 2020 (08:42 IST)
ശാസ്താംകോട്ട: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. ശൂരനാട് വടക്ക് തെക്കേമുറി പുത്തന്‍വിള കിഴക്കേതില്‍ നിയാസ് (26), പോരുവഴി ഇടയ്ക്കാട് തറയില്‍ പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാമകുമാര്‍ (24) കണ്ണൂര്‍ ചൊക്ലി കടവ് ദാനത്ത് കുനിയില്‍ റഹീം (42) എന്നിവരാണ് അറസ്റ്റിലായത്.
 
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ നിയാസ് പലതവണ ശ്രമിച്ചിരുന്നു. പിന്നീട് സുഹൃത്തായ ശ്യാമാകുമാറിന്റെയും ബന്ധുവായ റഹീമിന്റെയും സഹായത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. നവംബര്‍ ഇരുപത്തെട്ടിന് ശ്യാമകുമാര്‍ കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കായംകുളത്തേക്ക് കൊണ്ടുപോയി.
 
അവിടെ നിന്നിരുന്ന നിയാസും റഹീമും ചേര്‍ന്ന് പെണ്‍കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ടുപോയി  പരിചയക്കാരന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടിയെ കാണാതിരുന്നതിനാല്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.   എസ.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ ചോമ്പാലയില്‍ നിന്നാണ് നിയാസിനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments