Webdunia - Bharat's app for daily news and videos

Install App

വിദേശ കറൻസി കടത്തിയത് യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗുകൾ വഴി, സ്വപ്നയും സരിത്തം പലതവണ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര നടത്തി

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (07:14 IST)
കൊച്ചി: ഇന്ത്യയിൽനിന്നും ശേഖരിച്ച വിദേശ കറൻസികൾ കടത്തിയത് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗേജുകളിൽ എന്ന് സൂചനകൾ. പ്രതികളായ സ്വപ്നയും, സരിത്തും പലതവണ കോൺസലേറ്റ് ഉദ്യോഗസ്ഥർക്കൊപ്പം യുഎഇയിലേയ്ക്ക് യാത്ര നടത്തിയിരുന്നു. കൊൺസലേറ്റ് ഉദ്യോഗസ്ഥർ കേരളത്തിൽനിന്നും കൊണ്ടുപോയ പഴ്സൽ യുഎഇയിൽ വച്ച് സ്വപ്നയ്ക്കും സരിത്തിനും കൈമാറിയിരുന്നതായാണ് റിപ്പോർട്ടുകൾ.
 
ഈ ബാഗേജുകൾ വഴിയാവാം കറൻസികൾ വൻതോതിൽ കടത്തിയത് എന്നാണ് അനുമാനം. നയതന്ത്ര പരിരക്ഷയുള്ള കോൺസലേറ്റ് ഉദ്യോഗസ്ഥർക്ക് പരിശോധനകളില്ലാതെ യാത്ര ചെയ്യാം എന്നതിനാൽ കറൻസി കടത്തുന്നതിന് തടസങ്ങൾ നേരിടുകയുമില്ല. യുഎഇയിലെത്തിയ ഉദ്യോഗസ്ഥർ അവിടെ തങ്ങാതെ യൂറോപ്പിലേയ്ക്ക് യാത്ര തുടരുകയായിരുന്നു. ഓരോ ഇടപാടുകൾക്കും യുഎഇ അറ്റാഷെ പ്രതിഫലം വാങ്ങിയിരുന്നു എന്ന് പ്രതികൾ നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.
 
അറ്റാഷെയ്ക്ക് ഡോളറായാണ് പ്രതിഫലം നൽകിയിരുന്നത് എന്നും ഇത് അദ്ദേഹം യൂറോപ്പിലെ ബിസിനസുകളിൽ ഇൻവെസ്റ്റ് ചെയ്തു എന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിൽനിന്നും സ്വർണക്കടത്തിലും വിദേശ കറൻസി കടത്തിലും യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥർക്ക് കൃത്യമായ പങ്കുണ്ട് എന്നാണ് വ്യക്തമാകുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments