Webdunia - Bharat's app for daily news and videos

Install App

അവധിയെടുത്ത് മുങ്ങിനടക്കുന്നു: 380 ഡോക്ടർമാരടക്കം 400 ലധികം ജീവനക്കാരെ പിരിച്ചുവിട്ടു

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (08:10 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരെ ഏറെ ആവശ്യമായ സമയത്തും അനധികൃത അവധിയെടുത്ത് മുങ്ങി നടക്കുന്ന ജീവനക്കാരെ സർവിസിൽനിന്നും പിരിച്ചുവിട്ട് ആരോഗ്യ വകുപ്പ്. 380 ഡോക്ടർമാരടക്കം 400 ലധികം ജീവനക്കാരെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പിരിച്ചുവിട്ടത്. സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയവരിൽനിന്നും ബോണ്ട് തുക തിരികെപിടിച്ചാണ് പിരിച്ചുവിടൽ നടപടി. ആവശ്യമെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
 
കൊവിഡും പ്രകൃതി ദുരന്തങ്ങളും ഉൽപ്പടെയുള്ള സാഹചര്യത്തെ നേരിടുമ്പോൾ മതിയായ ജീവനക്കാരില്ലാത്തത് വലിയ വെല്ലുവിളി തിർത്തിരുന്നു. സർവീസിലുള്ള ജീവനക്കാാർ അനധികൃത അവധിയിൽ തുടരുന്നത് പ്രധാന പ്രശ്നമാണെന്ന് കണ്ടെത്തിയതോടെയാണ് സർക്കാർ നടപടിയ്ക്ക് തീരുമാനിച്ചത്. അനധികൃത ലീവിൽ തുടരുന്നവരോട് തിരികെ ജോലിയിൽ പ്രവേശിയ്ക്കാൻ പ്രത്യേക നോട്ടീസും, മാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും നൽകിയിരുന്നു. രണ്ട് തവണ അവസരം നൽകിയിട്ടും തിരിച്ചെത്താൻ തയ്യാറാവാത്തവരെ പിരിച്ചുവിടാൻ തീരുമാനിയ്ക്കുകയായിരുന്നു. സർവീസ് ചട്ടം 15 പ്രകാരം ഇത്തരക്കാരെ പിരിച്ചുവിട്ട് പകരം നിയമനം നടത്താനാണ് സർക്കാരിന്റെ തീരുമാനം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments