Webdunia - Bharat's app for daily news and videos

Install App

യുവാവ് കരമനയാറ്റിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത : സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

എ കെ ജെ അയ്യര്‍
ശനി, 8 ഏപ്രില്‍ 2023 (17:17 IST)
തിരുവനന്തപുരം : യുവാവിന്റെ മൃതദേഹം കരമനയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. മലയിൻകീഴ് പെരുകാവ് തുറവൂർ കുളത്തിങ്കര ഗംഗാ സദനത്തിൽ ഗംഗാധരൻ - പ്രസന്നകുമാരി ദമ്പതികളുടെ മകൻ പ്രശാന്ത് കുമാർ (32)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പ്രശാന്ത് കുമാറിന്റെ മൃതദേഹം വിളവൂർക്കൽ പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിനടുത്തുള്ള കടവിൽ കണ്ടെത്തിയത്. തലേ ദിവസം പ്രശാന്ത് കൂട്ടുകാരുമൊത്തു കടവിനടുത്തെത്തി മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ മലയിൻകീഴ് പോലീസിനെ അറിയിച്ചിരുന്നു. പ്രശാന്തിന്റെ ബൈക്ക്, മുണ്ട് എന്നിവ കടവിനടുത്തു കണ്ടെത്തിയിരുന്നു.

കൂടെയുണ്ടായിരുന്ന രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ നീന്തലറിയാത്ത പ്രശാന്ത് പുഴയിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിത്താഴു കയുമായിരുന്നു എന്നും പേടിച്ചു ആരോടും പറയാതെ മടങ്ങിയെന്നുമാണ് ഇവർ പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അപകട സാധ്യത ഏറെയുള്ള ഈ കടവിൽ നിരവധി പേർ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments