Webdunia - Bharat's app for daily news and videos

Install App

ഒഴുക്കില്‍പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (20:13 IST)
നെയ്യാറിലെ ശക്തമായ ഒഴുക്കില്‍ പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ആള്‍ മുങ്ങിമരിച്ചു. മുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിച്ച ഓലത്താന്നി പാതിരിശേരി കടവിലാണ് ഓലത്താന്നി മേലേ താഴ്മകാട് റോഡരികത്തു വീട്ടില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന വിപിന്‍ (35) ആണ് മുങ്ങിമരിച്ചത്. കോവളം ആഴാകുളം സ്വദേശി ശ്യാമിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് വിപിന്‍ ഒഴുക്കില്‍ പെട്ട് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വിപ്പിന്റെ വര്‍ക്ക് ഷോപ്പില്‍ വാഹനം നന്നാക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ എത്തിയ സുഹൃത്തുക്കളായ നന്ദു, സുമന്‍ എന്നിവര്‍ക്കൊപ്പം ശ്യാമും പിന്നീട് കുളിക്കാനായി ആറ്റിലേക്ക് പോയി. എന്നാല്‍ കുത്തൊഴുക്കുള്ള ആറിന്റെ മറുകരയിലേക്ക് നീന്തിയ ശ്യാമിനെ മറ്റുള്ളവര്‍ വിലക്കിയെങ്കിലും അയാള്‍ മുന്നോട്ടുപോയി. എന്നാല്‍ ഇതിനിടെ ഇയാള്‍ മുങ്ങിപ്പോയി.
 
ഇത് കണ്ട വിപിന്‍ ശ്യാമിനെ രക്ഷിക്കാനായി വെള്ളത്തില്‍ ചാടി. എന്നാല്‍ ഇരുവരും ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിപ്പോയി. വിവരം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര പോലീസും ഫയര്‍ ഫോഴ്‌സ് സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് വിപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഒഴുക്കില്‍ പെട്ട ശ്യാമിനെ കിട്ടിയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments