Webdunia - Bharat's app for daily news and videos

Install App

ഒറ്റയടിപാതയിൽ നിറയെ മുള്ളുള്ള കാട്ടു ചെടികൾ, ചെരിപ്പില്ലാതെ ഇറങ്ങിയിട്ടും കാലിൽ മുള്ള് കൊണ്ട പാടുപോലുമില്ല; ദേവനന്ദയുടെ മരണത്തിന്റെ അന്വേഷണം എവിടെ വരെ?

ചിപ്പി പീലിപ്പോസ്
വെള്ളി, 6 മാര്‍ച്ച് 2020 (10:34 IST)
ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഫൊറൻസിക് വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അഗ്നിരക്ഷാ സേന പള്ളിമൺ ആറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ചെളിയും മണ്ണും വെള്ളവും ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ ചെളിവെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. 
 
ഇത് ആറിന്റെ ഏത് ഭാഗത്തെ ചെളിയാണെന്ന് കണ്ടെത്തുന്നതിനായിട്ടാണ് ആറിലെ വിവിധഭാഗങ്ങളിലെ ചെളി പരിശോധനയ്ക്കായി ശേഖരിച്ചത്. 20 അടി താഴ്ചയുള്ള ഭാഗങ്ങളും ചുഴികളും ആറിൽ ഉള്ളതായി സ്കൂബാ ടീം കണ്ടെത്തി. ചുഴികളിൽ പെട്ടാണ് കുട്ടി മരിച്ചതെങ്കിൽ ആറിന്റെ വശങ്ങളിലെ ചോല മരങ്ങളുടെ വേരുകളിൽ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്. 
 
ചില ഭാഗങ്ങളിൽ വലിയ കരിങ്കല്ലുകളുണ്ട്. ഇവിടെ ആണ് വീഴുന്നതെങ്കിൽ കുട്ടിയുടെ ദേഹത്ത് മുറിവ് ഉണ്ടാകേണ്ടതാണ്. അതും ഇല്ലാത്ത സ്ഥിതിക്ക് കുട്ടി താൽക്കാലിക തടയണ ഉള്ള ഭാഗത്ത് തന്നെയാകും വീണതെന്ന നിഗമനത്തിലാണ് അന്വെഷണ സംഘം.
 
എങ്കിൽ കൂടി, കുട്ടി തനിച്ച് ഇത്രയും ദൂരം എങ്ങനെ സഞ്ചരിച്ചു എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് യാതോരു സൂചനയും ലഭിക്കുന്നില്ല. വിജനമായ വഴിയിലൂടെ കാടും പള്ളയുമൊക്കെ നിറഞ്ഞ സ്ഥലത്ത് കൂടി കുട്ടി ഒറ്റയ്ക്ക് പോകില്ലെന്ന വീട്ടുകാരുടേയും നാട്ടുകാരുടേയും മൊഴികൾ അനുകൂലിക്കുകയാണ് പൊലീസും.
 
ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികളുമുണ്ട്. ചെരിപ്പില്ലാതെ വന്നാൽ എങ്ങനെ ആയിരുന്നാലും കുട്ടിയുടെ കാലിൽ മുള്ള് കൊള്ളാൻ സാധ്യത ഏറെയാണ്. കുട്ടിയുടെ ചെരുപ്പ് വീടിനുള്ളിൽ ആയിരുന്നു. എന്നാൽ, അത്തരത്തിൽ യാതോരു പാടും കുട്ടിയുടെ ശരീരത്ത് നിന്നും കണ്ടെത്താനായിട്ടില്ല. ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള പൊലീസിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments