Webdunia - Bharat's app for daily news and videos

Install App

ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കമന്റിട്ടു; ഡിസിസി ഓഫീസില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തമ്മിലടിച്ചു

Webdunia
വെള്ളി, 14 ജൂണ്‍ 2019 (15:24 IST)
ഫേസ്‌ബുക്ക് പോസ്‌റ്റിനെ ചൊല്ലി ഡിസിസി ഓഫീസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് ഓഫീസിലും പുറത്തുമായി തമ്മിലടിച്ചത്. സംഭവത്തില്‍ നേതൃത്വത്തിന് ഇരുവരും പരാതി നല്‍കി.

വ്യാഴാഴ്‌ച വൈകിട്ട് നാലുമണിക്ക് ശേഷമാണ് സംഭവം. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കില്‍ നിധീഷ് പോസ്‌റ്റ് ചെയ്‌ത കുറിപ്പിനെ മിഥുന്റെ ഗ്രൂപ്പുകാര്‍ അധിക്ഷേപിക്കുകയും കമന്റ് ചെയ്യുകയും ചെയ്‌തു. ഇക്കാര്യം നിധീഷ് ചോദ്യം ചെയ്‌തതോടെയാണ് ഓഫീ‍സില്‍ തമ്മിലടിയുണ്ടായത്.

ഓഫീസില്‍ വെച്ചാണ് മിഥുനും നിധീഷും ഏറ്റുമുട്ടിയത്. സംഭവം കയ്യാങ്കളിയായതോടെ ഡിസിസി ഓഫീസ് ചുമതലയുള്ള ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കെബി ജയറാം എന്നിവര്‍ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിക്കാന്‍ നോക്കി. എന്നാല്‍, ഓഫീസിന് പുറത്തുവച്ച് ഇരുവരും തമ്മിലടിച്ചു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുകയും മിഥുനെയും നിധീഷിനെയും പിടിച്ചു മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം ലോ കോളേജില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെ ഡിസിസി ഓഫീസിലും പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയതോടെ വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments